കൊൽക്കത്ത: പ്രൈമറി സ്കൂൾ അധ്യാപകനായ ആർഎസ്എസ് പ്രവർത്തകനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തു. പ്രകാശ് പാല്, എട്ടു മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ബ്യൂട്ടി പാല്, മകന് ആംഗണ് എന്നിവരാണു മുര്‍ഷിദാബാദിലെ ജിയാഗഞ്ചില്‍ കൊല്ലപ്പെട്ടത്.
ചൊവാഴ്ച ഉച്ചയോടെ അയല്‍വാസികള്‍ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഇതേതുടര്‍ന്നു പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. മൂന്നുപേരുടെ ശരീരത്തിലും കുത്തേറ്റിട്ടുണ്ട്. കൂടാതെ, കുട്ടിയെ കൊലപ്പെടുത്താന്‍ ശ്വാസം മുട്ടിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പ്രകാശ് ചന്തയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. പിന്നീട് ഒരു മണിക്കൂറിനുശേഷം ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്നും അക്രമികളെ കുറിച്ചു സൂചനകളില്ലെന്നും പൊലീസ് അറിയിച്ചു. കൊലയ്ക്കു മുമ്പ് മൂവര്‍ക്കും മയക്കുമരുന്നു നല്‍കിയതായി പൊലീസ് സംശയിക്കുന്നു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: