ഇടുക്കി: കൂടത്തായിയിലെ കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയെ കുടുക്കിയതാണെന്ന് കട്ടപ്പനയിലെ ജോളിയുടെ മാതാപിതാക്കൾ. ജോളി ഇത്തരത്തിൽ കൊല ചെയ്യുമെന്ന് കരുതുന്നില്ലെന്നും പിതാവ് ജോസഫും മാതാവും പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച്ചയിലും ജോളി കട്ടപ്പനയിൽ വന്നിരുന്നുവെന്നും ഇവർ പറഞ്ഞു. ജോളിയെ സ്വത്തിനു വേണ്ടി കുടുക്കുകയായിരുന്നുവെന്ന സംശയവും ഇവർ പങ്കുവച്ചു.
ഷാജുവുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തത് ജോളി തന്നെയാണ്. ജോളിയെക്കുറിച്ചോ മരണങ്ങളെക്കുറിച്ചോ സംശയമുണ്ടായിരുന്നില്ല. അന്വേഷണത്തില്‍ എല്ലാ സത്യവും പുറത്തുവരട്ടെയെന്നും ജോസഫ് പറഞ്ഞു. രണ്ടാം വിവാഹത്തിന് മുന്‍കൈ എടുത്തത് ജോളിയാണ്. തനിക്ക് വിവാഹം കഴിക്കണമെന്ന് പറഞ്ഞു. തുടര്‍ന്ന് ഷാജുവിന്‍റെ വീട്ടുകാര്‍ വന്ന് ആലോചിച്ചു. അങ്ങനെയാണ് വിവാഹം നടന്നത്. സ്വത്തുക്കള്‍ ജോളിയുടെ പേര്‍ക്ക് ഒസ്യത്ത് എഴുതിവച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. അത് പക്ഷേ തങ്ങളാരും കണ്ടിട്ടില്ലെന്നും ജോസഫ് പറഞ്ഞു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: