കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളി മൂന്നോളം തവണ ഗർഭം അലസിപ്പിച്ചിരുന്നതായി വിവരം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. മൂന്നു തവണയും ഒരേ ക്ലിനിക്കിലായിരുന്നു ഗർഭം അലസിപ്പിക്കലെന്നും വിവരം ലഭിച്ചു. ഇതോടെ ഈ ക്ലിനിക്കിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.
ജോളിയുടേത് വഴിവിട്ട ജീവിതമായിരുന്നുവെന്ന് നേരത്തെ അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. മരിച്ച ആദ്യ ഭർത്താവ് റോയിയെ കൂടാതെ രണ്ടാം ഭർത്താവ് ഷാജുവുമായും ജോളിക്ക് ബന്ധമുണ്ടായിരുന്നു. ഇതിനു പുറമേ ആറോളം പുരുഷൻമാരുമായി ജോളിക്ക് ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
ഈ ബന്ധങ്ങളിൽ നിന്നാകാം മൂന്നു തവണ ജോളി ഗർഭിണിയായതെന്നാണ് വിലയിരുത്തുന്നത്. തനിക്ക് ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്നു ധരിപ്പിച്ചാണ് ഗർഭം അലസിപ്പിക്കാൻ ജോളി ഇറങ്ങിത്തിരിച്ചത്. രണ്ടു തവണ ഇതിനായി ഒപ്പം കൂട്ടിയത് നിലവിലെ ഭർത്താവ് ഷാജുവിനെയാണ്. എന്നാൽ ഷാജുവിനെ ക്ലനിക്കിന് ഉള്ളിലേക്ക് ജോളി കടത്തിയിരുന്നില്ല.
രണ്ടാം വിവാഹശേഷം ജോളിയുടെ നടപടികളും രീതികളും ശരിയായ രീതിയില്‍ ആയിരുന്നില്ലെന്ന് ഷാജുവും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ജോളി ഒരുപാട് ഫോണ്‍കോളുകള്‍ ചെയ്യുമായിരുന്നെന്നും അതിനേക്കുറിച്ചുള്ള ചോദ്യം ചെയ്യലുകളെ ജോളി അവഗണിച്ചിരുന്നതായുംകുടുംബത്തിന്‍റെ മാനം ഓര്‍ത്താണ് പുറത്തു പറയാതിരുന്നതെന്നും ഷാജു പറഞ്ഞു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: