ശ്രീനഗര്‍: രാജ്യത്തെ സൈനിക താവളങ്ങൾ കേന്ദ്രീകരിച്ച് ജെയ്ഷെ ഭീകരർ ആക്രമണത്തിനു പദ്ധതിയിടുന്നതായി ഇന്‍റലിജൻസ് റിപ്പോർട്ട്. ഇതെ തുടർന്ന് ജമ്മുകശ്മീരിലെയും പഞ്ചാബിലെയും സൈനിക കേന്ദ്രങ്ങളിൽ സുരക്ഷ കർശനമാക്കി.
പത്തോളം പേര്‍ അടങ്ങിയ ചാവേര്‍ സംഘം സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിഴെല വ്യോമസേന താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഈ സൈനിക കേന്ദ്രങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണത്തില്‍ തകര്‍ത്ത ജയ്‌ഷെ ഭീകരകേന്ദ്രം വീണ്ടും സജീവമായതായി ഇക്കഴിഞ്ഞ ദിവസം കരസേന മേധാവി ബിപിന്‍ വാറത്ത് സ്ഥിരീകരിച്ചിരുന്നു. കശ്മീരിനു പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരെ പാക്ക് ഭരണകൂടത്തിന്‍റെ പിന്തുണയോടെയാണ് ഭീകരരുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: