കൊച്ചി: ഭ്രാന്തമായ പ്രണയം കവർന്നത് രണ്ടു ജീവനുകൾ. കൊച്ചിയിൽ ഇന്നലെ രാത്രിയിലാണ് പ്രണയാഭ്യർഥന നിരസിച്ച പ്ലസ് വൺ വിദ്യാർഥിനിയെ യുവാവ് പെട്രൊൾ ഒഴിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിനിടെ കൊല്ലപ്പെട്ട യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവികയും പറവൂർ സ്വദേശി മിഥുനുമാണ് മരിച്ചത്. ദേവിക പ്ലസ് വൺ വിദ്യാർഥിനിയാണ്.
ദേവികയോട് ഭ്രാന്തമായ പ്രണാഭ്യർഥന നടത്തിയിരുന്ന മിഥുനെതിരെ പൊലീസ് കേസുൾപ്പെടെ നിലനിൽക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച രാത്രി 12.15 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ മിഥുൻ വീട്ടുകാരെ വിളിച്ചുണർത്തി. പിതാവ് ഷാലനോട് ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേൽ മിഥുൻ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ മിഥുനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താൻ ശ്രമിച്ച ഷാലനും പൊള്ളലേറ്റു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മൂവരെയും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ദേവികയേയും മിഥുനെയും രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരവും പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തി. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതാണ് രാത്രിയോടെ കൊലപാതകത്തിൽ കലാശിച്ചത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: