കോഴിക്കോട്: രാഷ്ട്രീയ- ഉദ്യോഗസ്ഥ തലത്തിലെ ഉന്നതരുമായി കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിക്ക് ബന്ധമുണ്ടായിരുന്നുവെന്ന വാർത്തകളും പുറത്തു വരികയാണ്. വെറുമൊരു ബ്യൂട്ടീഷൻ ജോലിക്കാരിയായിരുന്ന ജോളി ചുരുങ്ങിയ നാളുകൾ കൊണ്ട് കൂടത്തായിലെ ഉന്നതരുമായി ബന്ധം സ്ഥാപിച്ചതിനു പിന്നിലെ നീക്കങ്ങളും ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചു വരികയാണ്. 1998ൽ വിവാഹിതയായി കൂടത്തായിലെ പൊന്നാമറ്റം തറവാട്ടിലെത്തിയ ജോളി ആദ്യ കൊലപാതകം നടത്തുന്നത് നാല് വർഷത്തിനിടെയാണ്. ഈ കാലയളവിനുള്ളിൽ ഒരു കൊലപാതകം നടത്താനും പിടിക്കപ്പെട്ടാൽ തന്നെ രക്ഷിക്കുമെന്നുറപ്പുള്ള ബന്ധങ്ങൾ ജോളി സ്ഥാപിച്ചിരുന്നു.
ഇതിനു ജോളി കൈമുതലാക്കിയത് തന്‍റെ സൗമ്യമായ സംസാരവും സൗന്ദര്യവുമായിരുന്നുവെന്നും അന്വേഷണ സംഘത്തിനു ബോധ്യമായിട്ടുണ്ട്. വിവാഹ സമയത്ത് അതി സുന്ദരിയായിരുന്നു ജോളിയെന്ന് പഴയ ഫോട്ടകളും വീഡിയോകളും വ്യക്തമാക്കുന്നുണ്ട്. കൂടത്തായിലെത്തിയ ജോളി തന്‍റെ കൊലപാതക പരമ്പരകൾ ആസൂത്രണം ചെയ്യുന്നതിനു മുൻപേ പിടിക്കപ്പെട്ടാൽ രക്ഷപെടാനുള്ള പഴുതുകളും തേടിയിരുന്നു. ഇതിനായി കുടുംബത്തിലെയും പുറത്തുമുള്ള ഉന്നതരുമായി ജോളി ബന്ധം സ്ഥാപിച്ചു.
ചടങ്ങുകളിലും പൊതു സ്ഥലത്തും പരിചയപ്പെട്ട ശേഷം സൗമ്യമായ ഇടപെടലിലൂടെ ഇവരെ വശത്താക്കുന്നതായിരുന്നു ജോളിയുടെ രീതി. കാണാൻ സുന്ദരിയായതിനാൽ തന്നെ പലരും ജോളിയുമായി അടുത്ത സൗഹൃദം ആഗ്രഹിക്കുകയും ചെയ്തു. ഇതിനിടെ തനിക്ക് ആവശ്യങ്ങളുള്ള ചിലരുമായി ജോളിക്ക് വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ചില സംശയങ്ങൾ ഉയർന്നതോടെയാണ് ഭർത്താവിനെയ കൊലപ്പെടുത്താൻ ജോളി തീരുമാനിച്ചതും.
ഒരിക്കൽ തന്‍റെ ഇഷ്ടക്കാരനാകുന്ന ആളുകളെ ഒരു പോലെ കൊണ്ടു നടക്കുന്നതിലും ജോളി ശ്രദ്ധ പുലർത്തിയിരുന്നു. ജോളിയുടെ ഇഷ്ടക്കാരായി പൊലീസ് തയ്യാറാക്കിയ ലിസ്റ്റിൽ തഹസിൽദാരും ബന്ധുക്കളുമുൾപ്പെടുന്നുണ്ട്. കട്ടപ്പന, കൂടത്തായി സ്വദേശികളാണ് ഇവർ. അതേസമയം, അന്വേഷണത്തിനിടെ ജോളി ഏറ്റവുമധികം വിളിച്ചത് ബിഎസ്എൻഎൽ ജീവനക്കാരനെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോളിയുമായി സൗഹൃദം പുലര്‍ത്തുന്ന സിപിഎം, മുസ്ലീംലീഗ് നേതാക്കളേയും തഹസില്‍ദാരേയും പലതവണ വിളിച്ചിട്ടുണ്ട്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: