കോഴിക്കോട്: കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതക പരമ്പരയിൽ അന്വേഷണം കട്ടപ്പനയിലേക്ക്. കട്ടപ്പനയിലെ ഒരു മന്ത്രവാദിക്ക് ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന്‍റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ഇതോടെ മന്ത്രവാദിയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം നീക്കം ആരംഭിച്ചിട്ടുണ്ട്.
ജോളിയുടെ ആദ്യ ഭർത്താവ് കൊല്ലപ്പെട്ട റോയിയുടെ വസ്ത്രത്തിന്‍റെ കീശയിൽ നിന്ന് മന്ത്രവാദിയുടെ കാർഡ് കിട്ടിയതോടെയാണ് അന്വേഷണം ഈ വഴിക്കും പുരോഗമിക്കുന്നത്. മന്ത്രവാദി നൽകിയ പൊടി സിലിക്ക് കൊടുത്തിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തു. കട്ടപ്പന സ്വദേശിയാണ് മന്ത്രവാദിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കേസ് സംബന്ധിച്ച അന്വേഷണം ഊർജിതമാക്കുന്നതിനായി അന്വേഷണ സംഘം വിപുലീകരിച്ചു. താമരശ്ശേരി ഡിവൈഎസ്പിയെയും ആറ് സിഐമാരെയും ആണ് സംഘത്തിൽ ഉൾപ്പെടുത്തിയത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: