കോഴിക്കോട്: കൂടത്തായി മരണ പരമ്പരകളുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള ഷാജുവിനെതിരെ കൂടുതൽ തെളിവുകൾ. ഷാജുവും കൊല്ലപ്പെട്ട ഭാര്യ സിലിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നതിനുള്ള മൊഴികളാണ് ക്രൈംബ്രാഞ്ചിനു ലഭിച്ചത്. സിലിയുടെ സഹോദരങ്ങളായ സിജോയും സ്മിതയുമാണ് ഇക്കാര്യം അന്വേഷണ സംഘത്തിനു മുൻപിൽ വെളിപ്പെടുത്തിയത്. ഇതോടെ ഷാജുവിന്‍റെ മൊഴിൽ വീണ്ടും വൈരുദ്ധ്യം നിറഞ്ഞു.
സിലിയും താനും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ലെന്നും തങ്ങൾ സ്നേഹത്തിലായിരുന്നുവെന്നുമായിരുന്നു ഷാജുവിന്‍റെ മൊഴി. കേസിൽ പലതവണ ചോദ്യം ചെയ്ത ഷാജു ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണ്. സിലിയെയും മകളെയും കൊലപ്പെടുത്തിയ ശേഷമായിരുന്നു ജോളി ഷാജുവിനെ വിവാഹം ചെയ്തത്.
അതേസമയം ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ജോളിയെ ആശുപത്രിയിലെത്തിച്ചിരുന്നു. ജോളി ഇപ്പോൾ മുഴുവൻ സമയ നിരീക്ഷണത്തിലാണ്. ഷാജുവിനെ സംബന്ധിക്കുന്ന തെളിവുകൾ ശേഖരിച്ചുവരികയാണെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: