കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം മുറുകുമ്പോൾ ജോളിയുടെ ഉടമസ്ഥതയിലുള്ളതെന്ന് കരുതുന്ന ഫ്ളാറ്റ് നിഗൂഡതകളുടെ താഴ്വാരമാകുന്നു. ജോളി ജോലി ചെയ്തിരുന്നുവെന്ന് പറയുന്ന എൻഐടി ക്യാമ്പസിനു സമീപത്തെ ഫ്ളാറ്റാണ് ഇപ്പോൾ കുപ്രസിദ്ധി നേടുന്നത്. പകൽ ജോലിക്കെന്നു പറഞ്ഞ് കാറിൽ പുറത്തു പോകുന്ന ജോളി ഈ ഫ്ളാറ്റിലാണ് ചിലവഴിച്ചിരുന്നതെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഫ്ളാറ്റ് ജോളിയുടെ ഉമടസ്ഥതയിലുള്ളതാണെന്നും അല്ലെന്നും വാദമുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം ഈ ഫ്ളാറ്റിലെ ഇടപാടുകളെ സംബന്ധിച്ച അന്വേഷണം ദുരൂഹമായി തുടരുകയാണ്. പല ഉന്നതരുമായും ജോളി ഇവിടെ എത്തിയിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ജോളിയുടെ കാമുകൻമാരും ആൺ സുഹൃത്തുക്കളും ഫ്ളാറ്റിലെ സന്ദർശകരായിരുന്നു.
ഇത്തരം ഒരു ഫ്ളാറ്റ് ഉള്ളതായി ജോളിയുടെ പൊന്നാമറ്റം കുടുംബത്തിലോ നിലവിലെ ഭർത്താവ് ഷാജുവിനോ അറിവില്ല. അതേസമയം ഈ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ജോളി ഹണി ട്രാപ്പ് നടത്തിയിരുന്നതായുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. ജോളിയുടെ ചതിയിൽപെട്ട പല ഉന്നതരും ഈ രീതിയിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ടെന്നും വിവരമുണ്ട്.
പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍ഐടി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഹണി ട്രാപ്പ് നടത്തിയിരുന്നുവെന്നതിനു തെളിവ് ലഭിച്ചാൽ കൂടത്തായി കൊലപാതക കേസുകൾ വീണ്ടും സങ്കീർണമാകും.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: