ന്യൂഡെൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്കടുക്കുമ്പോൾ 120-140 സീറ്റുകൾ വരെ ഒറ്റയ്ക്ക് നേടാനാകുമെന്ന് കോൺഗ്രസിന്‍റെ വിലയിരുത്തൽ. ബൂത്ത് തല കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് കോൺഗ്രസ് 140 വരെ സീറ്റുകൾ ഉറപ്പിക്കുന്നത്.
ഏഴാം ഘട്ട തെരഞ്ഞെടുപ്പ് ബാക്കി നിൽക്കെ ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ അടവുകൾ പതിനെട്ടും പയറ്റുകയാണ് കോൺഗ്രസ് നേതൃത്വം. തമിഴ്നാട്ടിൽ സ്റ്റാലിൻ യുപിഎ വിടില്ലെന്ന് ഉറപ്പായതോടെ സർക്കാർ ഉണ്ടാക്കാനുള്ള കോൺഗ്രസിന്‍റെ നീക്കങ്ങൾക്ക് തടസമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം മൂന്നാം മുന്നണി നീക്കമാണ് കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. ചെറു പാർട്ടികൾ മൂന്നാം മുന്നണിക്കൊപ്പം അണിനിരക്കുമ്പോൾ ഇവരെ അനുനയിപ്പിക്കാനുള്ള രാഹുൽഗാന്ധിയുടെ ശ്രമം ഫലം കാണുന്നില്ല. മമത ബാനർജി, മായാവതി, കെ. ചന്ദ്രശേഖര റാവു തുടങ്ങിയവർ പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടത്തുന്നത്. അതേസമയം സീറ്റ് 140ൽ താഴെ പോയാൽ രാഹുലിന്‍റെ പ്രധാനമന്ത്രി സ്വപ്നം യാഥാർഥ്യമാകാൻ സാധ്യതയില്ല.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: