ചെന്നൈ: മൂന്നാം മുന്നണി രൂപീകരണത്തിനുള്ള തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവിന്‍റെ നീക്കങ്ങൾക്ക് തിരിച്ചടിയായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്‍റെ നിലപാട്. കൂടിക്കാഴ്ച്ചയ്ക്ക് സമയമില്ലെന്ന് സ്റ്റാലിൻ അറിയിച്ചതോടെ റാവുവിന്‍റെ നീക്കങ്ങൾ പാളി. ഈ മാസം 13നാണ് കൂടിക്കാഴ്ച്ച നടത്താൻ തീരുമാനിച്ചത്. തനിക്കു പ്രചാരണ തിരക്കുകൾ ഉണ്ടെന്നും കൂടിക്കാഴ്ച നടക്കില്ലെന്നും കെസിആറിനെ സ്റ്റാലിൻ അറിയിക്കുകയിരുന്നു.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് മൂന്നാം മുന്നണി രൂപീകരിക്കുകയാണ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവിന്‍റെ ലക്ഷ്യം. ഇതിനോടനുബന്ധിച്ച് കെ. ചന്ദ്രശേഖരറാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിക്ക് 120 സീറ്റ് നേടാനാവുമെന്നാണ് റിപോർട്ടുകൾ. കോൺഗ്രസ് മുന്നണിയെ പുറത്ത് നിന്ന് പിന്തുണച്ചാൽ കിങ് മേക്കറുടെ റോളിൽ പ്രധാനമന്ത്രിയാവുകയെന്നാണ് ചന്ദ്രശേഖരറാവു ലക്ഷ്യമിടുന്നത്.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: