ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്കടുക്കുമ്പോൾ തമിഴ്നാട്ടിൽ അസാധാരണ നീക്കങ്ങൾ. ഉപമുഖ്യമന്ത്രി പനീർസെൽവം ബിജെപിയിലേക്ക് ചേക്കേറിയെന്ന വാർത്തയാണ് തമിഴ്നാട്ടിൽ നിന്നും പുറത്തുവരുന്നത്. നേരത്തെ പനീർസെൽവവുമായി മോദിയും അമിത്ഷായും കൂടിക്കാഴ്ച്ച നടത്തിയതിന്‍റെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സ്വന്തം പാർട്ടിയിൽ തന്നെ അദ്ദേഹം തുടരുകയായിരുന്നു. ഇതിനിടെയാണ് അസാധാരണ നീക്കങ്ങൾക്ക് തമിഴ്നാട് സാക്ഷ്യം വഹിച്ചത്.
വാരാണസിയില്‍ മോദിക്ക് പിന്തുണ അറിയിച്ചെത്തിയ ഒ. പനീര്‍ശെല്‍വം ചില കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചാണ് തമിഴകത്തേക്ക് മടങ്ങിയതെന്നാണ് തമിഴ്മാദ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടില ചിഹ്നത്തിനൊപ്പം കാവിക്കൊടിയും കോര്‍ത്ത് കെട്ടിയ ഒപിഎസ് ഗവര്‍ണര്‍ പദവി ചോദിച്ച് ഉറപ്പാക്കിയെന്ന് അമ്മ മുന്നേറ്റ കഴകം അരോപിക്കുന്നു. എന്നാൽ ഇത് കുപ്രചാരണമെന്ന് പറഞ്ഞ് ഇതെല്ലാം നിഷേധിക്കുകയാണ് പനീർശെൽവം.
തേനി മണ്ഡലത്തില്‍ മകന്‍ രവീന്ദ്രനാഥായിരുന്നു എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. തേനിയില്‍ പരാജയപ്പെട്ടാല്‍ മകന് വേണ്ടി സുരക്ഷിത സ്ഥാനം തേടിയാണ് ഒപിഎസ് വാരാണസി യാത്ര നടത്തിയതെന്നാണ് ഡിഎംകെ വാദം. നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 22 സീറ്റുകളിലും നാല് മണ്ഡലങ്ങളിലും ഈ വിഷയം ഉന്നയിച്ചാണ് ടിടിവി ദിനകരന്‍റെയും സ്റ്റാലിന്‍റെയും പ്രചാരണം.
Post A Comment: