മുംബൈ: ശശിതരൂരിന്‍റെ ഭാര്യയായിരുന്ന സുനന്ദ പുഷ്കർ മരിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച സംഭവിച്ചതായി ഡെൽഹി കോടതി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ അന്വേഷണ ഉദ്യോഗസ്ഥർ അവഗണിച്ചെന്നു ചൂണ്ടിക്കാട്ടിയ കോടതി മൊബൈല്‍ ഫോണും ലാപ്ടോപും ശശിതരൂരിന് കൈമാറിയത് ഗുരുതര വീഴ്ചയാണെന്നും നിരീക്ഷിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനോട് 24 ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുനന്ദ പുഷ്‌കര്‍ മരിച്ച ദിവസത്തെ ഹോട്ടല്‍ ലീലയിലെ സിസിടിവി ദൃശ്യങ്ങള്‍ കാണാതായതിന്‍റെ കാരണം വിശദീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് കൊലപാതകമാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. പക്ഷെ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: