ന്യൂഡെൽഹി: മോദി വിരുദ്ധ ചേരിക്ക് കരുത്തു പകരാൻ സോണിയാഗാന്ധി രംഗത്ത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഹുലിനെയും പ്രിയങ്കയെയും കാര്യങ്ങൾ ഏൽപ്പിച്ച് അണിയറയിലേക്ക് ചുരുങ്ങിയ സോണിയ വിധി വരുന്നതിനു തൊട്ടു മുൻപ് ചടുല നീക്കങ്ങളുമായി കളം നിറയുകയാണെന്നാണ് ഡെൽഹിയിലെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ കോൺഗ്രസ് 140 ഓളം സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാഹുലിന്‍റെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തിന് ഈ സീറ്റുകൾ ധാരാളം മതിയെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. തമിഴ്നാട്ടിൽ സ്റ്റാലിൻ പൂർണ പിന്തുണ അറിയിച്ചതോടെ ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ പാർട്ടികളുടെ പിന്തുണ നേടാനുള്ള നീക്കങ്ങളാണ് കോൺഗ്രസിൽ ശക്തമായിരിക്കുന്നത്. പരിചയ സമ്പത്തിന്‍റെ കരുത്തുള്ള സോണിയ സ്വയം ഈ ദൗത്യം ഏറ്റെടുത്തതായും കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകി.
2004ൽ സോണിയ നടത്തിയ ചടുല നീക്കങ്ങളാണ് യുപിഎ സർക്കാർ രൂപീകരണത്തിലേക്ക് നയിച്ചത്. സമാനമായ നീക്കങ്ങളാണ് സോണിയ അണിയറയിൽ തയാറാക്കുന്നത്. ചന്ദ്രശേഖർ റാവുവിന്‍റെ മൂന്നാം മുന്നണി നീക്കം പൊളിഞ്ഞതോടെ ചെറു പാർട്ടികൾക്ക് കോൺഗ്രസിനൊപ്പം ചേക്കേറുന്നതാണ് സുരക്ഷിതത്വം. മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കുകയെന്ന ലക്ഷ്യമാണ് മിക്ക പാർട്ടികൾക്കും ഉള്ളത്. ഇത് മുതലാക്കാനാണ് സോണിയയുടെ നീക്കം. പ്രധാനമന്ത്രി പദത്തിൽ അയവു വരുത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എൻഡിഎ അധികാരത്തിൽ വരുന്നതിനെ എങ്ങനെയും തടയുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: