ന്യൂഡെൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജ്യത്ത് ഇടതുപക്ഷം തകർന്നടിയുന്നു. കേരളത്തിനു പുറമേ ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷം തകർന്നടിഞ്ഞു. തമിഴ്നാട്ടിലെ മധുരയിൽ മാത്രമാണ് ഇടത് സ്ഥാനാർത്ഥിക്ക് എന്തെങ്കിലും മുന്നേറ്റം ഉണ്ടാക്കാനായത്.
കേരളത്തിൽ ആരിഫ് ലീഡ് ഉയർത്തുന്നുണ്ടെങ്കിലും യുഡിഎഫ് ലീഡ് തിരിച്ചു പിടിച്ചു. ഇതോടെ കേരളത്തിലെ 20 സീറ്റിലും യുഡിഎഫ് വിജയം ഉറപ്പിച്ചു. സിപിഎമ്മിനും സിപിഐയ്ക്കും തെരഞ്ഞെടുപ്പിൽ ഒരു നേട്ടവുമുണ്ടാക്കാനായിട്ടില്ല. ഇതോടെ ഇടതുപക്ഷത്തിൽ വൻ പൊട്ടിത്തെറികളിലേക്കാണ് തെരഞ്ഞെടുപ്പ് ഫലം നീങ്ങുന്നത്.
പാർട്ടി ഏറെ പ്രതീക്ഷപുലർത്തിയിരുന്ന കേരളത്തിൽ അപ്രതീക്ഷിത തകർച്ചയാണ് നേരിട്ടത്. ഉറച്ച സീറ്റുകളായിരുന്ന പാലക്കാടും ആലത്തൂരും ആറ്റിങ്ങലും സി.പി.എം സ്വപ്നത്തിൽ പോലും കാണാത്ത തിരിച്ചടിയാണ് നേരിടുന്നത്.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: