ബീഹാർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമർശങ്ങളെ പരോക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രാജ്നാഥ് സിങ് മോദിയുടെ അഭിപ്രായത്തോട് വിയോജിച്ചത്. ഒരു പ്രധാനമന്ത്രിയെക്കുറിച്ചും താന്‍ മോശമായി സംസാരിക്കില്ലെന്നാണ് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടത്. ഇതോടെ വിഷയത്തിൽ ബിജെപിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്.
"രാഷ്ട്രീയപാര്‍ട്ടി ഏതായിരുന്നാലും ഒരു പ്രധാനമന്ത്രിയെക്കുറിച്ചും മോശം പരാമര്‍ശം ഞാന്‍ നടത്തില്ല. പ്രധാനമന്ത്രി, പ്രസിഡന്‍റ് എന്നിവരൊന്നും വ്യക്തികളല്ല സ്ഥാപനങ്ങളാണ്. രാജ്യത്തിന്‍റെ വികസനത്തിന് ഏതെങ്കിലും പാര്‍ട്ടി ഒന്നും ചെയ്‌തിട്ടില്ലെന്ന് ഞാന്‍ പറയില്ല. എല്ലാ പാര്‍ട്ടികളും എന്തെങ്കിലുമൊക്കെ ചെയ്‌തിട്ടുണ്ട്, അവരുടെ പ്രവര്‍ത്തന രീതികള്‍ വ്യത്യസ്‌തമായിരിക്കും എന്നു മാത്രം'. എന്നാണ് രാജ്നാഥ് സിങ് പറഞ്ഞത്.
രാജീവ് ഗാന്ധി അഴിമതിക്കാരനായിരുന്നെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രസ്‌താവന.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: