ന്യൂഡെൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടം നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ വൻ വെളിപ്പെടുത്തൽ. എഎപി നേതാവ് ബിൽബിർ സിങ് ജാഖറിനെ മകൻ ഉദയ് ആണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബിൽബിർ സിങിനു ഡെൽഹിയിൽ സീറ്റ് നൽകാൻ കേജ്രിവാളിന് ആറ് കോടി നൽകിയെന്നും ഇതിന്‍റെ തെളിവുകൾ തന്‍റെ പക്കലുണ്ടെന്നുമാമ് ഉദയ് വെളിപ്പെടുത്തിയത്. വെസ്റ്റ് ദില്ലിയിലെ എഎപി സ്ഥാനാർത്ഥിയാണ് ബിൽബിർ സിംഗ് ജാഖർ.
ജനുവരിയിലാണ് പിതാവ് എഎപിയിൽ ചേർന്നത്. വെസ്റ്റ് ദില്ലിയിൽ എഎപി ടിക്കറ്റിൽ മത്സരിക്കുന്നതിന് ആറ് കോടിയാണ് പിതാവ് അരവിന്ദ് കെജ്രിവാളിന് വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പിതാവ് പണം നൽകിയതിന് തന്‍റെ പക്കൽ തെളിവുണ്ടെന്നും ഉദയ് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എന്തിനാണ് തന്‍റെ പിതാവിന് സീറ്റ് നൽകിയത്.
സീറ്റ് നൽകാൻ മാത്രം അദ്ദേഹം അണ്ണാഹസാരെയുടെ നിരാഹാരസമരത്തിൽ പങ്കെടുത്തയാളല്ല. അരവിന്ദ് കെജ്രിവാളിനും ഗോപാൽ റായിക്കുമാണ് പിതാവ് പണം നൽകിയതെന്നും ഉദയ് പറഞ്ഞു. തന്‍റെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാൻ പിതാവ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്‍റെയും എഎപിയുടേയും യഥാർത്ഥ മുഖം പുറത്ത് കൊണ്ടുവരാൻ താൻ മുന്നിട്ടിറങ്ങിയതെന്നും ഉദയ് വ്യക്തമാക്കി.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: