ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തുമ്പോൾ കർണാടകത്തിൽ അപ്രതീക്ഷിത നീക്കം നടത്തി യെദിയൂരപ്പ. 20 ഓളം കോൺഗ്രസ് എംഎൽഎമാർ ബിജെപി ക്യാംപിലെത്താൻ സന്നദ്ധത അറിയിച്ചെന്നാണ് യെദിയൂരപ്പ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെയായിരിക്കും കൂറുമാറ്റമെന്നും യെദിയൂരപ്പ മുന്നറിയിപ്പ് നൽകി. ഇതോടെ കോൺഗ്രസ് ക്യാംപിൽ ആശങ്ക തളം കെട്ടിയിരിക്കുകയാണ്.
കർണാടകത്തിൽ ഈ മാസം 19ന് രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യെദ്യൂരപ്പ വീണ്ടും അമിട്ടിനു തിരികൊളുത്തിയത്. അതേസമയം യെദിയൂരപ്പയുടേത് വെറും സ്വപ്നം മാത്രമാണെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. എന്നാൽ ലോക്സഭാ തെരഞ്ഞടുപ്പിൽ കർണാടകത്തിൽ അടിയൊഴുക്കിനുള്ള സാധ്യതകൾ കോൺഗ്രസ് തള്ളിക്കളഞ്ഞിട്ടില്ല. യെദ്യൂരപ്പ പറഞ്ഞത് യാഥാർഥ്യമായാതാൽ ഫലം വരുന്ന 23 നു ശേഷം കർണാടകത്തിൽ വൻ അട്ടിമറികൾ സംഭവിച്ചേക്കാം.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: