ന്യൂഡല്‍ഹി: രാജ്യ സുരക്ഷയിൽ വീമ്പിളക്കുന്ന പ്രധാമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ കിടിലൻ കൗണ്ടർ അറ്റാക്ക്. ബിജെപി അധികാരത്തിൽ കയറിയതിനു പിന്നാലെ രാജ്യത്ത് നടന്ന സ്ഫോടനൾ എണ്ണി പറഞ്ഞാണ് രാഹുൽഗാന്ധി ശക്തമായി തിരിച്ചടിച്ചത്. 2014ൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം രാജ്യത്ത് 942 സ്ഫോടനങ്ങളാണ് നടന്നതെന്ന് രാഹുൽഗാന്ധി പറയുന്നു.
പുല്‍വാമ, പത്താന്‍കോട്ട്, ഉറി ഗാദ്ചിറോളി വരെ ഇന്ത്യയില്‍ 942 വന്‍ സ്‌ഫോടനങ്ങള്‍ അഞ്ചു വര്‍ഷത്തിനിടയില്‍ ഉണ്ടായി. പ്രധാനമന്ത്രി ശരിയായി കാതോര്‍ത്ത് അതെല്ലാം കേള്‍ക്കേണ്ടതാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. 2014 മുതല്‍ രാജ്യത്ത് വലിയ സ്‌ഫോടനങ്ങള്‍ ഇല്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുക ആയിരുന്നു രാഹുല്‍. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന പ്രസംഗത്തില്‍ പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബലാക്കോട്ട് മിന്നലാക്രമണം നടത്തിയവര്‍ക്കും വോട്ട് ചെയ്യണമെന്ന് മോഡി പ്രസംഗിച്ചത് വിവാദമായിരുന്നു.
എന്നാല്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ പ്രധാനമന്ത്രി വോട്ടു ചോദിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പരാതി നല്‍കിയെങ്കിലൂം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോഡിക്ക് ക്‌ളീന്‍ചിറ്റ് നല്‍കുകയായിരുന്നു. സേനയുടെ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മാര്‍ച്ച് 19ന് കമ്മീഷന്‍ രാഷ്ടീയ പാര്‍ട്ടികളോട് നിര്‍ദ്ദേശിച്ചിരുന്നു.
Post A Comment: