ന്യൂഡെൽഹി: വിവിപാറ്റ് മെഷീനുകൾ ആദ്യം എണ്ണില്ലെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ ബിജെപിയുടെ വിക്‌ടറി മിഷനാണോയെന്നായിരുന്നു കോൺഗ്രസിന്‍റെ ചോദ്യം.
സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് അഞ്ച് വിവിപാറ്റ് എണ്ണണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളിയതിന് കമ്മീഷൻ ഒരു കാരണവും പറയുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവേചനം കാണിക്കുന്നുവെന്നും മോദിക്കും അമിത് ഷായ്ക്കും ഒരു നീതി സാധാരണക്കാർക്ക് മറ്റൊരു നീതി എന്ന നിലപാട് സ്വീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതിപക്ഷ ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വിശ്വാസ്യത ഉറപ്പാക്കാൻ കമ്മീഷൻ ആവശ്യം അംഗീകരിക്കണമായിരുന്നുവെന്നും ആവശ്യം തള്ളിയതിൽ പോലും കമ്മീഷനിൽ ഭിന്നത ഉണ്ടോ എന്നറിയില്ലെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: