ന്യൂഡെൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്ന 23ന് രാജ്യത്ത് സ്ഫോടന പരമ്പര നടത്താൻ തീവ്രവാദികളുടെ പദ്ധതി. സ്ഫോടനം നടത്താൻ ലക്ഷ്യമിടുന്ന സ്ഥലങ്ങളുടെ രൂപരേഖയുൾപ്പെടെയുള്ള തെളിവുകൾ കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോകൾക്ക് ലഭിച്ചു. ഇതോടെ രാജ്യം കനത്ത സുരക്ഷയിലാണ്. ശ്രീലങ്കൻ ഭീകരാക്രമണത്തിന്‍റെ ഭീതി മാറും മുൻപാണ് രാജ്യത്തതും ഭീകരാക്രമണത്തിനു തീവ്രവാദികൾ പദ്ധതിയിടുന്നത്.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളാണ് അക്രമണത്തിനു കോപ്പുകൂട്ടുന്നത്. ശ്രീനഗറിലെയും അവന്തിപോറയിലെയും എയര്‍ഫോഴ്സ് ബേസുകളാണ് തീവ്രവാദ സംഘങ്ങള്‍ ആക്രമണത്തിനായി ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ട ഭീകരന്‍റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ചിത്രത്തില്‍ നിന്നാണ് ആക്രമണത്തിന്‍റെ വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
ചിത്രത്തിലെ ഭൂപടവും രേഖകളും വിലയിരുത്തിയപ്പോള്‍ ആക്രമണം ശ്രീനഗറിലോ അവന്തിപോറയിലോ ആകാനാണ് സാധ്യതയെന്ന് കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: