ന്യുഡെൽഹി: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പരകൾക്ക് പിന്നാലെ കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതർ നിരീക്ഷണത്തിൽ. തീവ്രവാദ സംഘടനകളുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരാണ് കേന്ദ്ര ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ നിരീക്ഷണത്തിലുള്ളത്. ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെന്നു കണ്ടാൽ കസ്റ്റഡിയിലെടുക്കുമെന്നും കേന്ദ്ര ഏജൻസികൾ അറിയിച്ചു.
ശ്രീലങ്കൻ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർ ഇന്ത്യയിലും കേരളത്തിലും എത്തിയതായി നേരത്തെ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഇസ്‌ലാമിക പുരോഹിതർ നിരീക്ഷണത്തിലാകുന്നതെന്നതും ശ്രദ്ധേയമാണ്. നിരീക്ഷണത്തിലുള്ളവര്‍ ജിഹാദി ലേഖനങ്ങള്‍ തയ്യാറാക്കുന്നതായും വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന മത ക്ലാസുകള്‍ സ്ഥിരമായി എടുക്കുകയും പ്രസംഗങ്ങളിലൂടെ മറ്റുമതങ്ങളെ മോശമായി ചിത്രീകരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അല്‍ഖായ്‌ദ, ഇറാഖിലെയും സിറിയയിലെയും ഇസ്‌ലാമിക് സ്റ്റേറ്റ് എന്നീ ആഗോള ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരാണ് ഈ കൂട്ടരില്‍ ചിലരെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയിലെ ഐ.എസ്. ബന്ധങ്ങളെക്കുറിച്ചു അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അന്വേഷണസംഘമാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ഇസ്‌ലാമിക പുരോഹിതരുടെ പട്ടിക രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയത്. കേരളത്തിലെയും തമിഴ്നാട്ടിലെയും മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഐ.ബി. ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശ്രീലങ്കയിലെ ആക്രമണത്തിനുപിന്നിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ബിന്‍ ഹാഷിം മൗലവി കേരളത്തിലെയും തമിഴ്നാട്ടിലെയും ചിലരുമായി ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: