ബംഗളൂരു: ബുധനാഴ്ച്ച പുലർച്ചെ ആകാശത്ത് പൂത്തിരി വിരിയും. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന നൂറുകണക്കിനു ഉൽക്കകളാണ് ബുധനാഴ്ച്ച പുലർച്ചെ ആകാശത്ത് വിസ്‌മയമൊരുക്കാനൊരുങ്ങുന്നത്.
ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും മധ്യേയാണ് ഈ കാഴ്ച്ച ദൃശ്യമാകുകയെന്ന് നാസ അറിയിച്ചു. ബംഗളൂരുവിലുള്ളവര്‍ക്ക് നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ഈ ആകാശക്കാഴ്ച കാണാനാകും.
നാസ നല്‍കുന്ന വിവരം പ്രകാരം മണിക്കൂറില്‍ 100-150 ഉൽക്കകളാകും വര്‍ഷിക്കുക. സെക്കന്‍ഡില്‍ 35 കി.മി വേഗതയിലാകും ജെമിനിഡ് ഉത്കവര്‍ഷം. ഒരു ചീറ്റ പായുന്നതിന്‍റെ 1000 ഇരട്ടി വേഗതയാണ് ഇത്.
ബംഗളൂരുവില്‍ തന്നെ, ഹസര്‍ഗട്ട, ബന്നെര്‍ഗട്ട, ദേവരായനദുര്‍ഗ, കോലാര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ ഉത്കര്‍ഷം കാണാം. പറഞ്ഞിരിക്കുന്ന സമയത്തിന് അര മണിക്കൂര്‍ മുന്‍പെങ്കിലും സ്ഥലത്തെത്തി ഇരുട്ടുമായി കണ്ണുകള്‍ ഇണങ്ങാനുള്ള സമയം നല്‍കണം. ടെലിസ്‌കോപ്പ് പോലുള്ള ഉപകരണങ്ങളുടെ ആവശ്യമില്ല.
പുലര്‍ച്ചെ രണ്ട് മുതല്‍ ഉൽക്കവര്‍ഷം വീക്ഷിക്കുന്നതിനായി ജവഹര്‍ലാല്‍ നെഹ്രു പ്ലാനറ്റോറിയം പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
15 കാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി
കോഴിക്കോട്: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങിയ 15 കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. ഫറോക്ക് സ്വദേശിയായ കുട്ടിയാണ് യു ടൂബ് വീഡിയോ അനുകരിച്ച് ജനനേന്ദ്രിയത്തിൽ മോതിരം കയറ്റിയത്.
ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. മോതിരം കുടുങ്ങിയതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ വീട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം മുറിച്ചെടുത്തത്.
ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു.
മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്.
Post A Comment: