ന്യൂഡല്‍ഹി: ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം. അടുത്ത 40 ദിവസം നിർണായകമാണെന്നും ജാഗ്രത വേണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയ യാത്രക്കാരില്‍ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ഒമിക്രോണ്‍ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ വിദേശത്ത് നിന്ന് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് 6000 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സന്ദര്‍ശിക്കും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
നേപ്പാളിലും ഉത്തരാഖണ്ഡിലും ഭൂചലനം
കാഠ്മണ്ഡു: നേപ്പാളിലും ഉത്തരാഖണ്ഡിലും ഭൂചലനം. ഇന്ന് പുലര്‍ച്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നേപ്പാളിലെ ബാഗ്ലുഗ് ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയും 5.3 തീവ്രതയും രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണുണ്ടായത്.
1:23ന് അധികാരി ചൗറില്‍ ആണ് 477 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. 5.3തീവ്രതയോടെ രണ്ടാമത്തെ ഭൂചലനം 2:07ഓടെ ഖുംഗയില്‍ അനുഭവപ്പെട്ടു.
ഇതിനുപിന്നാണ് ഉത്തരാഖണ്ഡില്‍ തുടര്‍ഭൂചലനങ്ങള്‍ ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയിലാണ് ഭൂമി കുലുങ്ങിയത്. 2:19ഓടെയായിരുന്നു ഇത്.
Post A Comment: