www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

രണ്ട് വയസുള്ള കുട്ടിയെ ഹിപ്പപ്പൊട്ടാമസ് ജീവനോടെ വിഴുങ്ങി

Share it:



കബാല: രണ്ട് വയസുള്ള കുഞ്ഞിനെ ഹിപ്പപ്പൊട്ടാമസ് ജീവനോടെ വിഴുങ്ങി. ഉഗാണ്ടയിലാണ് നടുക്കുന്ന സംഭവം നടന്നത്. ഞായറാഴ്ച്ച കറ്റ്‌വ കബാറ്റോറോ എന്ന സ്ഥലത്തെ തടകത്തിലാണ് ഹിപ്പപ്പൊട്ടാമസ് കുട്ടിയെ വിഴുങ്ങിയത്. തടാകക്കരയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഹിപ്പപ്പൊട്ടാമസ് ജീവനോടെ വിഴുങ്ങുകയായിരുന്നു.  

എന്നാൽ കണ്ടു നിന്നവർ കല്ലെറിഞ്ഞ് ഒച്ചവച്ചതോടെ ഇത് കുട്ടിയെ പുറത്തേക്ക് തുപ്പി. അത്ഭുതകരമായി കുട്ടി രക്ഷപെടുകയും ചെയ്‌തു. പോള്‍ ഇഗ എന്ന ആണ്‍കുട്ടിയാണ് ഇത്തരത്തിൽ രക്ഷപെട്ടത്. 

വീടിനു സമീപമുള്ള എഡ്വേര്‍ഡ് തടാകത്തിന്‍റെ കരയില്‍ തനിച്ചിരുന്നു കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് തടാകത്തില്‍ നിന്ന് കരയിലേക്കെത്തിയ ഹിപ്പോ തന്‍റെ താടിയെല്ലുകള്‍ ഉപയോഗിച്ച് കുട്ടിയെ വായിലാക്കി. 

കുട്ടിയെ പൂർണമായി വിഴുങ്ങുന്നതിന് മുമ്പ് തന്നെ കണ്ടു നിന്ന ക്രിസ്പസ് ബഗോന്‍സയെന്ന ആള്‍ മൃഗത്തിന് നേരെ വലിയ കല്ലുകള്‍ എറിയാന്‍ തുടങ്ങി. ഇതോടെ കുട്ടിയെ മൃഗം തിരിച്ചു തുപ്പുകയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

കട്ടപ്പനയെ വിറപ്പിച്ച കൊടും കുറ്റവാളി അറസ്റ്റിൽ

കട്ടപ്പന: സഹോദരിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞ കൊടും കുറ്റവാളിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്‌തു. കട്ടപ്പന അമ്പലക്കവല കാവുംപടി മഞ്ഞാങ്കൽ പോത്തൻ അഭിലാഷ് എന്ന ആന അഭിലാഷിനെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. 

ബലാത്സംഗം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. ജയിലിലായിരുന്ന പ്രതി പുറത്തിറങ്ങിയതോടെ നാട്ടുകാർക്കും ബന്ധുക്കൾക്കും ഭീതിയായിരുന്നു. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌ത് ജയിലിൽ അടച്ചത്.

ബലാത്സംഗം, മോഷണം, കൊലപാതകം, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുളിലെ പ്രതിയാണ് ഇയാൾ. 

മറ്റുള്ളവരെ ആക്രമിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സൈക്കോ സ്വഭാവമാണ് ഇയാൾക്ക്. 2009ൽ സ്വന്തം കൂട്ടുകാരന്‍റെ  മാതാവിനെ കൂട്ടുകാരന്‍റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി  ബലാത്സംഗം ചെയ്‌തിരുന്നു. ഇതിനു പുറമേ മറ്റുള്ള സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. 

2013ൽ സ്വന്തം ഭാര്യാ പിതാവിനെ യാതൊരു പ്രകോപനവും  കൂടാതെ വീട്ടിൽ ചെന്ന്  വെട്ടി കൊലപ്പെടുത്തി. 2018ൽ സ്വന്തം മാതാവിന്‍റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരുക്കേൽപ്പിച്ചു. 2018ൽ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ പിന്നീട് 2019ൽ അയൽവാസിയായ ഷാജിയെയും വെട്ടി പരുക്കേൽപ്പിച്ചു. 

വിഷം കഴിച്ചു കിടന്ന പ്രതിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത് ഈ ഷാജിയാണ്. വെട്ടുകൊണ്ട് ഒരു വശം തളർന്നു പോയ ഷാജി ഇപ്പോഴും കിടപ്പിലാണ്. ഈ കേസിൽ ഒരു വർഷത്തോളം ഒളിവിലായിരുന്ന പ്രതിയെ  തമിഴ്നാട്ടിലെ പളനിയിൽ നിന്ന് ഒരു വർഷത്തിനുശേഷമാണ്  പൊലീസ് പിടികൂടിയത്. 

പിന്നീട് ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തന്‍റെ സഹോദരിയെ വീട്ടിൽ കയറി ആക്രമിച്ചു പരുക്കേൽപ്പിച്ചു. അതിനുശേഷം പാകതീരാത്ത സഹോദരിയുടെ 17 വയസുള്ള മകനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ചു കയറി പരുക്കേൽപ്പിച്ചു. 

ഇതിൽ കേസെടുത്ത പൊലീസ് ഇയാളെ ഏലത്തോട്ടത്തിൽ ഒളിവിൽ കഴിയവെയാണ് പിടികൂടുന്നത്. ശാന്തൻപാറ കെ.ആർ വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിലായിരുന്നു ഇയാൾ  ഒളിവിൽ കഴിഞ്ഞത്. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏലക്കാട്ടിലൂടെ ഓടിച്ചാണ് പ്രതിയെ പിടികൂടിയത്.  

കാപ്പാ നിയമപ്രകാരം വാറണ്ട്  ഉത്തരവായിട്ടുള്ള പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ അയച്ചു. ഇയാളുടെ കൊലപാതകശ്രമം കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 

Share it:

world

Post A Comment: