വത്തിക്കാൻ: ആഗോള കത്തോലിക്ക സഭയുടെ മുൻ പരമാധ്യക്ഷൻ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ (95) അന്തരിച്ചു. എട്ട് വർഷത്തോളം കത്തോലിക്ക സഭയെ നയിച്ച ശേഷം സ്ഥാന ത്യാഗം ചെയ്‌ത അദ്ദേഹം വിശ്രമത്തിലായിരുന്നു.
മുന്‍ഗാമിയായ ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനായിരുന്നു അദ്ദേഹം. ജോസഫ് റാറ്റ്‌സിംഗര്‍ എന്നായിരുന്നു പേര്. ജനനം 1927 ഏപ്രില്‍ 16ന് ജർമനിയിലെ ബവേറിയയില്‍. പതിനാറാം വയസില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ജർമന്‍ വ്യോമസേനയില്‍ സഹായിയായി.
അമേരിക്കന്‍ സൈന്യത്തിന്‍റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനായി. തടവില്‍ നിന്ന് മോചിതനായ ശേഷമാണ് റാറ്റ്‌സിംഗര്‍ സഹോദരനൊപ്പം സെമിനാരി ജീവിതം തുടങ്ങുന്നത്.. 1945 ലായിരുന്നു ഇത്. 1951ല്‍ വൈദികപ്പട്ടം ലഭിച്ചു.
1962ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ കൊളോണ്‍ ആര്‍ച്ച് ബിഷപ്പിന്‍റെ ഉപദേശകനായി. ഇക്കാലത്താണ് സഭയിലെ പരിഷ്‌കരണ വാദികളിലൊരാളായി പേരെടുത്തത്. 1977ല്‍ മ്യൂണിക് ആര്‍ച്ച് ബിഷപ്പായി. ഇതേ വര്‍ഷം തന്നെ കര്‍ദ്ദിനാളും.1981 നവംബറില്‍ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ വിശ്വാസ തിരുസംഘത്തിന്‍റെ പ്രീഫെക്ടായി. ജനന നിയന്ത്രണം, സ്വര്‍വഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത നിലപാടെടുത്തു.
ജോണ്‍ പോള്‍ രണ്ടാമന്‍റെ നിര്യാണത്തെ തുടര്‍ന്ന് 2005 ഏപ്രില്‍ 19ന് പേപ്പല്‍ കോണ്‍ക്ലേവിന്‍റെ രണ്ടാം ദിനം കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. ബനഡിക്ട് പതിനാറാമന്‍ എന്ന പേര് സ്വീകരിച്ചു.
ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റെന്‍റ്, ജൂത, ബുദ്ധ, ഇസ്ലാം മത നേതൃത്വവുമായി അടുപ്പം പുലര്‍ത്തിയ മാര്‍പ്പാപ്പയായിരുന്നു ബനഡിക്ട് പതിനാറാമന്‍. വിവാദങ്ങളും അദ്ദേഹത്തെ അകന്നു നിന്നില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: