ഇടുക്കി: ക്ലാസ് മേറ്റിനു മെസേജ് അയച്ചതിനു വീട്ടുകാർ വഴക്കു പറഞ്ഞ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കണ്ണംപടി വാക്കത്തി ആദിവാസി ഊരിലെ ചാലിൽ അജുവിന്‍റെ മകൾ ദേവു (15) ആണ് മരിച്ചത്.
ക്ലാസ് മേറ്റിന് മൊബൈലിൽ സന്ദേശം അയച്ചത് വീട്ടുകാർ കാണുകയും ഇതിനു വഴക്കു പറയുകയും ചെയ്‌തിരുന്നു. ഇതോടെ മനോവിഷമത്തിലായ കുട്ടി പഠിക്കാനെന്ന് പറഞ്ഞ് പുരയിടത്തിലേക്ക് പോയി. ഏറെ നേരമായിട്ടും കാണാതെ വന്നതോടെ അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണംപടി ഗവ. ഹൈസ്കൂളിലെ വിദ്യാർഥിനിയാണ്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഉപ്പുതറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2009 ൽ ഗുരുവായൂർ തീർഥാടനം കഴിഞ്ഞു മടങ്ങുമ്പോൾ ദേവുവിന്‍റെ ഇളയ സഹോദരൻ ഹരികൃഷ്ണനും (ആറു മാസം ) അമ്മ ബിന്ദുവും, മുത്തഛനും വാഹനാപകടത്തിൽ മരിച്ചിരുന്നു. ദേവനന്ദൻ, ദേവ പ്രിയൻ എന്നിവർ സഹോദരങ്ങളാണ്. സംസ്ക്കാരം ഞായറാഴ്ച്ച.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: