www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചാർജ് ചെയ്യാനിട്ട ഫോൺ തിരിച്ചെടുക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിനു ദാരുണാന്ത്യം

Share it:



തിരുവനന്തപുരം: പശുത്തൊഴുത്തിൽ ചാർജ് ചെയ്യാനിട്ടിരുന്ന മൊബൈൽ ഫോൺ എടുക്കുന്നതിനിടെ ഷോക്കേറ്റ് ഭിന്ന ശേഷിക്കാരനായ യുവാവ് മരിച്ചു. വിളവൂർക്കൽ ഈഴക്കോട് ചെറുമുറി ഷാലോം നിവാസിൽ എസ്.എസ്. ഷിജിനാണ് (23) മരിച്ചത്. 

പശുത്തൊഴുത്തിലെ സ്വിച്ച് ബോർഡിൽ നിന്നാണ് ഷോക്കേറ്റത്. ബുധൻ പകൽ 1.30നായിരുന്നു സംഭവം. പിതാവ് ഷാജിയോടൊപ്പം പശുത്തൊഴുത്തിൽ ജോലി ചെയ്യുകയായിരുന്നു ഷിജിൻ. 

ഇതിനിടെ ചാർജ് ചെയ്യാനിട്ട മൊബൈൽ ഫോൺ തിരിച്ചെടുക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. കമ്പ് കൊണ്ട് തട്ടി മാറ്റിയ ശേഷം കാട്ടാക്കട സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ഷാജിക്കും ഷോക്കേറ്റിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസുമായി സംഘർഷം

ഇടുക്കി: 15 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ മഫ്‌തിയിൽ ബാറിലെത്തിയ പൊലീസുദ്യോഗസ്ഥരെ കൈകാര്യം ചെയ്‌ത് പ്രതിയുടെ കൂട്ടുകാർ. ഇടുക്കി നെടുങ്കണ്ടത്താണ് അസാധാരണ സംഭവങ്ങൾ നടന്നത്. പീഡനക്കേസിൽ പ്രതിയായ മാവടി സ്വദേശി ലിജിൻ (30) ആണ് അറസ്റ്റിലായത്.

ഇയാൾക്കെതിരെ നെടുങ്കണ്ടം പൊലീസിൽ പീഡന പരാതി ലഭിച്ചിരുന്നു. 15 കാരിയാണ് പരാതി നൽകിയത്. സംഭവത്തിൽ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അന്വേഷിക്കുന്നതിനിടെയാണ് ഇയാൾ നെടുങ്കണ്ടത്തെ ബാറിൽ മദ്യപിക്കുന്നതായി വിവരം ലഭിക്കുന്നത്.

ഉടൻ തന്നെ മഫ്‌തിയിൽ പൊലീസ് സംഘം ഇവിടേക്ക് തിരിച്ചു. പ്രതിയെ നിരീക്ഷിച്ച ശേഷം അറസ്റ്റ് ചെയ്യാനായി നീങ്ങിയതോടെ സംഭവം അറിയാത്ത കൂട്ടുകാർ പൊലീസിനു നേരെ തിരിഞ്ഞു. പോലീസാണ് എത്തിയതെന്ന് പ്രതിക്ക് ഒപ്പമുണ്ടായിരുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ വന്നതാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കൂട്ടുകാരൻ പീഡനക്കേസ് പ്രതിയാണെന്നറിഞ്ഞതോടെ കൂട്ടുകാർ സ്ഥലം വിട്ടു. 

Share it:

Kerala

Post A Comment: