ന്യൂയോർക്ക്: ട്വിറ്റർ പണി മുടക്കി. ഇന്ന് രാവിലെ മുതൽ ട്വിറ്റർ ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്. ലോക വ്യാപകമായി പ്രശ്‌നം നിലനിൽക്കുന്നുണ്ടെന്നാണ് വിവരം.
ഇന്ത്യയിലും പ്രശ്‌നം വ്യാപകമായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ട്വിറ്റര്‍ ഡൗണ്‍ ആണെന്ന വിവരം ഡൗണ്‍ ഡിടക്ടറും സ്ഥിരീകരിച്ച് കഴിഞ്ഞു. ചിലര്‍ക്ക് ലോഗ് ഇന്‍ ചെയ്യാനാണ് ബുദ്ധിമുട്ടെങ്കില്‍ നേരത്തെ ലോഗ് ഇന്‍ ആയവര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കാനാണ് ബുദ്ധിമുട്ട്.
പതിനായിരത്തിലേറെ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കും ഇന്ത്യയിലെ നിരവധി ഉപഭോക്താക്കള്‍ക്കും ട്വറ്റര്‍ പണിമുടക്കിയിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
യുവ നടി കവർച്ചാ സംഘത്തിന്‍റെ വെടിയേറ്റ് മരിച്ചു
റാഞ്ചി: യുവ നടി ഇഷ ആല്യ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം. പശ്ചിമ ബംഗാളിലെ ഹൗറ ഹൈവേയിലൂടെ പോകവെ കവർച്ചക്കാരുടെ വെടിയേൽക്കുകയായിരുന്നു.
ജാര്‍ഖണ്ഡില്‍ നിന്നുള്ള നടിയാണ് ഇഷ ആല്യ. റാഞ്ചിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് സഞ്ചരിക്കുകയായിരുന്നു നടിയും കുടുംബവും എന്നാണ് റിപ്പോര്‍ട്ട്. ഇഷ്യ ആല്യയ്‌ക്കൊപ്പം ഭര്‍ത്താവ് പ്രകാശ് കുമാറും, മൂന്ന് വയസുമാത്രം പ്രായമായ കുഞ്ഞുമാണ് ഉണ്ടായിരുന്നത്.
കാര്‍ പ്രകാശ് കുമാറായിരുന്നു ഓടിച്ചിരുന്ന്. ബുധനാഴ്ച രാവിലെ ആറിന് ഒരു സ്ഥലത്ത് പ്രകാശ് മൂത്രമൊഴിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് മൂന്ന് കവര്‍ച്ചക്കാര്‍ ഇവരുടെ വാഹനം വളഞ്ഞത്.
ഇവരെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് നടിയെ കവര്‍ച്ചക്കാര്‍ നടിയെ പോയിന്‍റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നത് എന്നാണ് ബംഗാള്‍ പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രകാശിനെ സംഭവ സ്ഥലത്ത് എത്തിച്ച് സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ് സംഭവത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ അറിയപ്പെടുന്ന നടിയാണ് ഇഷ ആല്യ, ഇവരെ സിനിമയില്‍ എത്തിച്ച സംവിധായകന്‍ കൂടിയാണ് ഇവരുടെ ഭര്‍ത്താവായ പ്രകാശ് കുമാര്‍.
പുലര്‍ച്ചെ ആ സമയത്ത് മൂന്ന് വയസുള്ള മകള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നിരുന്നു. കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ഇഷ അപ്പോള്‍ കാര്‍ ഒതുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. പെട്ടെന്ന് ഒരു വെള്ള നിറമുള്ള കാര്‍ ഞങ്ങളുടെ പുറകില്‍ വന്നു നിന്നു. അതില്‍ നിന്നും മൂന്ന് പേര്‍ ഇറങ്ങി, ഒരാള്‍ എന്നെ ആക്രമിച്ചു.
ആയാള്‍ എന്‍റെ പേഴ്‌സ് കവര്‍ന്നു. പെട്ടെന്ന് ഇഷയുടെ നിലവിളിയും വെടിയൊച്ചയും കേട്ടു. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് അവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു'' പ്രകാശ് കുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
Post A Comment: