ദോഹ: ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ ജേഴ്‌സി വസ്ത്രം അഴിച്ച് ആഹ്ളാദം പങ്കിട്ട അർജന്‍റൈൻ ആരാധിക ജയിലിൽ ആയേക്കുമെന്ന് റിപ്പോർട്ട്. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഫ്രാൻസ് - അർജന്‍റീന ഫൈനൽ മത്സരത്തിനിടെയാണ് ആരാധിക വസ്ത്രം അഴിച്ച് ആഹ്ലാദം പങ്കിട്ടത്. ഇത് ക്യാമറയിൽ പതിയുകയും ലൈവ് ടെലികാസ്റ്റിലൂടെ ലോകമെമ്പാടും കാണുകയും ചെയ്‌തിരുന്നു.
ഷൂട്ടൗട്ടിൽ മോണ്ടിയലിന്‍റെ പെനാൽറ്റി കിക്ക്, ഫ്രഞ്ച് നായകൻ ലോറിസിനെ കടന്ന് വലയിൽ കയറിയപ്പോളായിരുന്നു ആരാധികയുടെ ഈ ആവേശ പ്രകടനം.
എന്നാൽ, ഈ അതിരുവിട്ട ആഘോഷം ആരാധികയ്ക്ക് ഖത്തറിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിന് മുമ്പ് തന്നെ ഖത്തറിലെ കർശന നിയമങ്ങൾ ചർച്ചയായി മാറിയിരുന്നു.
രാജ്യത്തിന്‍റെ സംസ്കാരത്തെ ബഹുമാനിക്കണമെന്നും നിയമങ്ങൾ പാലിക്കണമെന്നും സന്ദർശകർക്ക് കർശന നിർദേശങ്ങളും നൽകിയിരുന്നു. അതേസമയം ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
Post A Comment: