ഇടുക്കി: വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വൈദികനോട് അപമര്യാദയായി പെരുമാറിയ ഗ്രേഡ് എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി. ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടോമി കുന്നുംപുറത്തിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ട്രാൻസ്‌ഫർ ചെയ്‌തിരിക്കുന്നത്.
മുല്ലപ്പെരിയാറിലേക്കാണ് ട്രാൻസ്ഫർ. ഇയാൾക്കെതിരെ സമാനമായി നിരവധി പരാതികൾ ഉയർന്നിരുന്നു. വൈദികനെ അപമാനിച്ച സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചതായി കണ്ടെക്കുകയുമായിരുന്നു.
കഴിഞ്ഞ 31നായിരുന്നു സംഭവം. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കം ഒത്തു തീർക്കാൻ സ്റ്റേഷനിലെത്തിയ വൈദികരോടും മാധ്യമ പ്രവർത്തകരോടും ഇയാൾ വിരൽ ചൂണ്ടി ആക്രോശം നടത്തുകയായിരുന്നു. അസഭ്യം പറഞ്ഞ് മർദിക്കാൻ പാഞ്ഞടുത്ത ഇയാളെ മറ്റു പൊലീസുകാർ സ്ഥലത്തു നിന്നും മാറ്റി നിർത്തുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
കാള വിരണ്ടോടി; പിടിക്കാൻ ശ്രമിച്ച ഗൃഹനാഥനു പരുക്ക്
ഇടുക്കി: അറുക്കാൻ കൊണ്ടുവന്നപ്പോൾ വിരണ്ടോടിയ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന് ഗുരുതര പരുക്ക്. തൂക്കുപാലം ചോറ്റുപാറ പതാപ്പറമ്പിൽ ജെയിംസി (46)നാണ് കാളയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ബുധനാഴ്ച്ച രാത്രിയിലാണ് ജെല്ലിക്കെട്ട് സിനിമയ്ക്ക് സമാനമായി ഒരു പ്രദേശത്തെയാകെ കാള ഭീതിയിലാക്കിയത്. ജെയിംസിന്‍റെ വീടിന് സമീപത്തുള്ള ഫാം ഹൗസിൽ അറുക്കുന്നതിനായി കൊണ്ടുവന്ന കാളയാണ് വിരണ്ടോടിയത്. 250 കിലോ തൂക്കം വരുന്ന കൂറ്റൻ കാള വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ഓടുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ജെയിംസും സുഹൃത്തും കാളയെ തേടിയിറങ്ങി. കാളയെ പിടികൂടിയില്ലെങ്കിൽ അത് ആരെയെങ്കിലും ആക്രമിക്കുമെന്ന് ഭയന്നാണ് ജെയിംസും സുഹൃത്തും കാളയെ പിടികൂടാൻ ഇറങ്ങിയത്. ഇതിനിടെ ചോറ്റുപാറക്ക് സമീപം കാളയെ കണ്ടെത്തി. ഇതിനിടെ നാട്ടുകാരും കാളയെ അന്വേഷിച്ചിറങ്ങി.
പ്രദേശത്ത് നിറയെ വീടുകളും പുരയിടങ്ങളുമുണ്ട്. രാത്രി തന്നെ കാളയെ പിടികൂടുകയായിരുന്നു ലക്ഷ്യം. രാവിലെയായാൽ സ്കൂൾ ബസുകളും വിദ്യാർഥികളും സഞ്ചരിക്കുന്നത് ഇതിലെയാണ്. കൂടാതെ രാമക്കൽമേടിലേക്ക് വിനോദ സഞ്ചാരികളെത്തുന്ന പ്രധാന പാതയാണ്. തൂക്കുപാലം മുതൽ ചോറ്റുപാറ വരെയുള്ള ഭാഗത്ത് മൂന്ന് സ്കൂളുകളും അംഗൻവാടികളും വഴിയരികിലുണ്ട്.
കാളയെ കണ്ടെത്തി കീഴ്പ്പെപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ജയിംസിന്‍റെ നേരെ ആക്രമണമുണ്ടായത്. തലക്കും കൈകൾക്കും ഗുരുതര പരുക്കേറ്റ ജയിംസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. 27 സ്റ്റിച്ചുകളാണ് ജയിംസിന്‍റെ കയ്യിലും തലയിലുമായുള്ളത്.
Post A Comment: