കോട്ടയം: കമന്‍റടിച്ചത് ചോദ്യം ചെയ്‌ത വിദ്യാർഥിനിയെയും സുഹൃത്തിനെയും ആക്രമിച്ചു. കോട്ടയം നഗരത്തിലാണ് സംഭവം നടന്നത്. മൂന്നംഗ സംഘമാണ് ഇന്നലെ രാത്രി 10.30 ഓടെയാണ് സെൻട്രൽ ജംക്ഷനിൽ നിന്ന വിദ്യാർഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം നടത്തിയത്. നഗരത്തിലെ കോളെജിൽ പഠിക്കുന്ന വിദ്യാർഥിനിക്കും സുഹൃത്തിനുമാണ് മർദനമേറ്റത്.
അക്രമണത്തിനിരയായവരുടെ സുഹൃത്ത് അപകടത്തിൽപരുക്കേറ്റ് കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വിദ്യാർഥിനിക്ക് വേണട് വസ്ത്രങ്ങളും മറ്റും നൽകിയ ശേഷം പുറത്തു പോയി ഭക്ഷണം കഴിക്കവെയാണ് അക്രമി സംഘം ഇവിടെയെത്തിയത്.
വിദ്യാർഥിനിയെ മോശമായി കമന്‍റടിച്ചത് ചോദ്യം ചെയ്‌തതോടെ സംഘം ഇവരെ മർദിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സംഭവത്തിൽ താഴത്തങ്ങാടി സ്വദേശികളായ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
കൊതുകു കടിച്ചു; യുവാവ് നാല് മാസം കോമയിൽ
ബെർലിൻ: കൊതുകു കടിക്കുന്നത് പുതുമയുള്ള കാര്യമല്ല, എന്നാൽ കൊതുകു കടിയേറ്റ് ഒരാൾ നാല് മാസത്തോളം കോമയിൽ കിടന്നാലോ. ജർമനിയിൽ നിന്നാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വരുന്നത്. 27 വയസുള്ള സെബാസ്റ്റ്യൻ റോച്ച്‌സ്കെ എന്നയാൾക്കാണ് ഈ ദുർഗതിയുണ്ടായത്. കഴിഞ്ഞ വർഷമാണ് ഇയാളെ കൊതുകു കടിച്ചത്.
ജർമനയിലെ റോഡർമാർക്കിൽ താമസിക്കുന്ന ഇയാളെ ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോ എന്നറിയപ്പെടുന്ന കൊതുകാണ് കടിച്ചത്. ഈസ്റ്റേൺ ഇക്വിൻ എൻസെഫാലൈറ്റിസ്, വെസ്റ്റ് നൈൽ വൈറസ് ഡിസീസ്, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ അണുക്കളെ വഹിക്കുന്നതാണ് ഇത്തരം കൊതുകുകൾ.
ഈ കൊതുകിന്‍റെ കടി ഏറ്റതിനു ശേഷം ബ്ലഡ് പോയിസണിങ് സംഭവിച്ചതാണ് സെബാസ്റ്റ്യനെ കുഴപ്പത്തിലാക്കിയത്. ശക്തമായ പനിയും ബാധിച്ചു. ഇപ്പോൾ ശുചിമുറിയിൽ പോലും പോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇടതു തുടയിൽ പഴുപ്പു നിറഞ്ഞ മുഴയും പ്രത്യക്ഷപ്പെട്ടു.
പിന്നാലെ നാല് മാസത്തോളം നീണ്ട കോമാ സ്റ്റേജിലേക്ക് പോയി. കരൾ, കിഡ്‌നി, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങൾക്ക് തകരാറും സംഭവിച്ചു. ഡോക്‌ടർമാർ ഐസിയുവിലേക്ക് മാറ്റിയതിനു പിന്നാലെ 30 ഓളം ശസ്ത്രക്രിയകളും നടത്തേണ്ടി വന്നു. രണ്ട് കാൽവിരലുകൾ ഭാഗികമായി മുറിച്ചു മാറ്റി. എന്തായാലും ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്‍റെ സന്തോഷത്തിലാണ് സെബാസ്റ്റ്യൻ.
Post A Comment: