മുംബൈ: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 13 കാരിയുടെ വയറ്റിൽ കണ്ടെത്തിയത് 1.2 കിലോ മുടി. ബോൾ ആകൃതിയിൽ വയറ്റിൽ കെട്ടിക്കിടന്ന മുടി സങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കഠിനമായ വയറുവേദന, ശർദി, ദഹനക്കേട് എന്നിവ അനുഭവപ്പെട്ടതോടെയാണ് പെൺകുട്ടി ചികിത്സ തേടി വസായിലെ ആശുപത്രിയിലെത്തിയത്.
സോണോഗ്രാഫി പരിശോധനയിലൂടെയാണ് കുട്ടിയുടെ ദഹനനാളത്തിൽ മനുഷ്യ രോമങ്ങൾ അടിഞ്ഞുകൂടുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ഏഴ്-എട്ട് വർഷമായി കുട്ടി മുടി വിഴുങ്ങുകയും നഖം ചവയ്ക്കുകയും ചെയ്‌തിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. Rapunzel Syndrome എന്നാണ് ഈ അവസ്ഥയെ പറയുന്നതെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. ജോസഫ് ഡിസൂസ പറഞ്ഞു. പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
Post A Comment: