ഇടുക്കി: നാരകക്കാനത്ത് വീട്ടമ്മയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം മുറുകുന്നു. കഴിഞ്ഞ ദിവസമാണ് ചിന്നമ്മ ആന്‍റണിയെന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്നമ്മയെ ജീവനോടെ തീ കൊളുത്തുകയായിരുന്നുവെന്ന സംശയമാണ് ബലപ്പെടുന്നത്.
പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്റ്ററുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഈ സാധ്യത ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തലയ്ക്ക് ശക്തമായ അടിയേറ്റതിനെ തുടര്‍ന്ന് ബോധരഹിതയായ ചിന്നമ്മയെ തീകൊളുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഗ്യാസ് സിലിണ്ടറിലെ തീ പടര്‍ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ വീട്ടിനുള്ളില്‍ നിന്നും രക്തക്കറ കണ്ടെത്തിയതോടെ കൊലപാതക സാധ്യത പൊലീസ് സംശയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.
നവംബര്‍ 23 നാണ് നാരകക്കാനം കുമ്പിടിയാമാക്കല്‍ ചിന്നമ്മ ആന്‍റണി (64 ) യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് കൊച്ചുമകള്‍ സ്‌കൂളില്‍ നിന്നു വന്നപ്പോഴാണ് അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപടര്‍ന്നതാണെന്നായിരുന്നു പ്രാഥമിക നിഗമനം. മരണ സമയത്ത് മകനും ഭാര്യയും രണ്ടു കിലോമീറ്റര്‍ അകലെ അവര്‍ നടത്തുന്ന കടയിലായിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
പൊലീസ് നടത്തിയ പരിശോധനയില്‍ മുറികളില്‍ പലയിടങ്ങളിലും രക്തക്കറകള്‍ കണ്ടെത്തിയതും തീ പടര്‍ന്ന് വീടിനോ വസ്തുവകകള്‍ക്കോ നാശം സംഭവിക്കാത്തതിനാലും ആസൂത്രിതമായ കൊലപാതകം എന്ന നിഗമനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി സംഭവസ്ഥലം സന്ദര്‍ശിച്ച ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് വി.യു. കുര്യാക്കോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്‍റെ നേതൃത്വത്തില്‍ തങ്കമണി, കട്ടപ്പന, വണ്ടന്‍മേട്, നെടുങ്കണ്ടം എസ്എച്ച്ഒമാരടങ്ങുന്ന 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
യുവാവിനെ നാല് യുവതികൾ ചേർന്ന് പീഡിപ്പിച്ചു
ജലന്ധർ: യുവാവിനെ നാല് യുവതികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്‌തു. വിവാഹിതനും ഫാക്റ്ററി തൊഴിലാളിയുമായ യുവാവാണ് ആരോപണവുമായി രംഗത്തെത്തിയത്. 20 വയസ് തോന്നിപ്പിക്കുന്ന നാല് യുവതികൾ ചേർന്ന് തന്നെ തട്ടിക്കൊണ്ട് പോയെന്നും ബലാത്സംഗം ചെയ്‌തെന്നുമാണ് യുവാവിന്‍റെ പരാതി. പഞ്ചാബിലെ ജലന്ധറിൽ കപൂർത്തല റോഡിനു സമീപത്തു നിന്നാണ് തന്നെ തട്ടിക്കൊണ്ട് പോയത്.
വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോൾ ഒരു വിലാസത്തെ കുറിച്ച് ചോദിച്ചാണ് യുവതികൾ എത്തിയത്. രാസവസ്‌തു തളിച്ച് കാഴ്ച്ച മറച്ച ശേഷം കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് മയക്കുമരുന്നു നൽകിയ ശേഷം വനപ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ചു. കൈകൾ പിന്നിൽ കെട്ടിയിട്ട ശേഷം ഓരോരുത്തർ ഊഴമിട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ചിലർ ക്രൂരമായിട്ടാണ് തന്നെ പീഡിപ്പിച്ചത്. വേദന കൊണ്ട് പുളഞ്ഞുപോയി.
പിന്നീട് പുലർച്ചെ മൂന്നോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. യുവതികൾ മദ്യ ലഹരിയിലായിരുന്നുവെന്നും അവർ പരസ്പരം ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നതെന്നും യുവാവ് പറയുന്നു. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
Post A Comment: