ഗാസിയാബാദ്: യുവാവിനെ കൊന്ന് കുഴിച്ചൂമൂടിയ സംഭവത്തിൽ നാല് വർഷത്തിനു ശേഷം ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാ ബാദിലാണ് സംഭവം നടന്നത്. ശിക്രോദ് ഗ്രാമത്തിലെ ചന്ദ്രവീർ എന്നയാളാണ് കൊല്ലപ്പെട്ടത്.
അയൽവാസിയായ കാമുകനുമായി ചേർന്ന് ഭാര്യയാണ് കൊലപാതകം നടത്തിയത്. 2018 ലായിരുന്നു കൊലപാതകം നടന്നത്. 2018 സെപ്റ്റബർ 28 മുതൽ ചന്ദ്രവീറിനെ കാണാനില്ലായിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് തട്ടിക്കൊണ്ടുപോകൽ കേസും രജിസ്റ്റർ ചെയ്തിരുന്നു.
ചന്ദ്രവീറിനെ കണ്ടെത്താൻ അന്വേഷണം നടത്തിയെങ്കിലും ഫലമില്ലാത്തതിനെ തുടർന്ന് പൊലീസ് കേസ് ക്ലോസ് ചെയ്തു. കേസിൽ പുതിയ വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
ചന്ദ്രവീറിന്‍റെ ഭാര്യ സവിത അയൽവാസിയായ അരുൺ എന്ന അനിൽ കുമാറുമായി അടുപ്പത്തിലായിരുന്നു. വിവാഹത്തിന് മുമ്പ് ഉണ്ടായിരുന്ന ബന്ധം ചന്ദ്രവീറിനെ വിവാഹം കഴിച്ചതിനു ശേഷവും സവിത തുടർന്നു. അനിൽ കുമാറുമായുള്ള ഭാര്യയുടെ ബന്ധം ചന്ദ്രവീർ കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം വഴക്കുമുണ്ടായിരുന്നു.
2018 സെപ്റ്റംബർ 28ന് കൊലപാതകം നടന്ന ദിവസം മദ്യപിച്ചായിരുന്നു ചന്ദ്രവീർ വീട്ടിൽ എത്തിയത്. എത്തിയ ഉടനെ ഉറങ്ങുകയും ചെയ്തു. ഈ സമയത്ത് സവിത അനിൽകുമാറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അനിൽകുമാർ കയ്യിൽ കരുതിയ നാടൻ തോക്ക് ഉപയോഗിച്ച് ചന്ദ്രവീറിന്‍റെ തലയിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതിനു ശേഷം മൃതദേഹം അനിൽകുമാറിന്‍റെ വീട്ടിൽ കുഴിച്ചിടുകയായിരുന്നു. ഇവിടെ നിന്നും മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
15 കാരിയെ സ്വന്തം കാമുകനു കെട്ടിച്ചുകൊടുത്തു; അമ്മ അറസ്റ്റിൽ
പൂനെ: പ്രായപൂർത്തിയാകാത്ത മകളെ നിർബന്ധിച്ചു കാമുകനു കല്യാണം കഴിച്ചുകൊടുത്ത അമ്മ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം നടന്നത്. 36 കാരിയായ യുവതിയാണ് 15 വയസുള്ള മകളെ 28 കാരനായ കാമുകനു വിവാഹം കഴിച്ചുകൊടുത്തത്. വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇവരുടെ ഭീഷണി. തുടർന്ന് 15 കാരി സുഹൃത്തിനോട് വിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
കാമുകനൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാനും ഇവർ കുട്ടിയെ നിർബന്ധിച്ചിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. യുവതിയുടെ അകന്ന ബന്ധുകൂടിയാണ് കാമുകൻ. പ്രണയത്തിലായതോടെ യുവാവും യുവതിയും മകളും ഒരുമിച്ചായിരുന്നു താമസം. തുടർന്ന് അഹമ്മദ് നഗറിലെ ഒരു ക്ഷേത്രത്തിൽ വച്ച് കാമുകൻ 15 കാരിയെ വിവാഹം കഴിച്ചു.
Post A Comment: