ഇടുക്കി: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവിന്‍റെ ഹെൽമറ്റ് സംഭവ സ്ഥലത്തു നിന്നും മോഷണം പോയി. കഴിഞ്ഞ ദിവസം വാഴവരയ്ക്കും ഏഴാം മൈലിനും ഇടയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ ഗുരുതര പരുക്കേറ്റ കരിമ്പൻ കല്ലുവിളിയില്‍ എബിന്‍റെ(25) ഹെല്‍മറ്റാണ് സംഭവ സ്ഥലത്തു നിന്നും മോഷണം പോയത്.
അപകടം നടക്കുമ്പോള്‍ തെറിച്ചു പോയ ഹെല്‍മറ്റ് സമീപത്തെ വീട്ടുകാര്‍ എടുത്ത് വാഹനത്തിനു സമീപത്ത് വച്ചിരുന്നു. എന്നാല്‍ നടപടികള്‍ക്കായി പൊലീസ് സ്ഥലത്തെത്തുന്നതിനു മുമ്പ് ഓടിക്കൂടിയവരില്‍ ആരോ ഹെല്‍മറ്റുമായി കടന്നു കളയുകയായിരുന്നുവെന്ന് യുവാവിന്‍റെ ബന്ധുക്കള്‍ പറഞ്ഞു.
പൊലീസ് പരിശോധനയിലും ഹെല്‍മറ്റ് കണ്ടെത്താനായില്ല. ശനിയാഴ്ച്ച നടന്ന അപകടത്തില്‍ ഗുരുതര പരുക്കേറ്റ യുവാവ് കട്ടപ്പനയിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. കരിമ്പന്‍ കല്ലുവളിയില്‍ എബിന്‍(25), കാല്‍വരിമൗണ്ട് സി.എം.സി ആശ്രമത്തിലെ ബ്രദര്‍ അലന്‍റ്(26), തങ്കമണി വള്ളിക്കുന്നേല്‍ ജൂബിന്‍(26) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
Post A Comment: