ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനു പേർ വസ്ത്രം അഴിച്ചുമാറ്റി പൂർണ നഗ്നരായി. ഓസ്ട്രേലിയയിലെ ബോണ്ടി കടൽതീരത്താണ് വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് നടന്നത്. കാണുന്നവർക്ക് അൽപം അശ്ലീലം തോന്നാമെങ്കിലും ഈ ഫോട്ടോ ഷൂട്ടിനു പിന്നിൽ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു.
ഓസ്ട്രേലിയയിൽ സാധാരണമായി കാണപ്പെടുന്ന മെലനോമ എന്ന സ്‌കിൻ ക്യാൻസറിനെ കുറിച്ചുള്ള ബോധവൽക്കരണത്തിനു വേണ്ടിയായിരുന്നു ആയിരങ്ങൾ നഗ്ന ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തത്.
സ്ത്രീകളും പുരുഷൻമാരുമായി ഉദേശം 2500 ഓളം പേർ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തു. സ്പെൻസർ ട്യൂണിക്കിന്‍റെ ഏറ്റവും പുതിയ പ്രൊജക്റ്റാണ് ഈ ഫോട്ടോ ഇൻസ്റ്റലേഷൻ.
ഈ വർഷം ഓസ്ട്രേലിയയിൽ 17,756 പുതിയ ചർമ്മ ക്യാൻസർ കേസുകൾ കണ്ടെത്തുമെന്നും 1281 ഓസ്ട്രേലിയക്കാർ ഈ രോഗത്തെ തുടർന്ന് മരണപ്പെടുമെന്നും ഫെഡറൽ ഗവൺമെന്‍റ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
ന്യൂയോർക്ക് ആസ്ഥാനമായ ചാരിറ്റി സംഘടനയായ ചാരിറ്റി ചെക്ക് ചാമ്പ്യൻസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ട്യൂണിക് മുമ്പും വമ്പൻ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ട്. 2010ൽ സിഡ്‌നി ഓപ്പറ ഹൗസിൽ 5200 ഓസ്ട്രേലിയക്കാർ നഗ്നരായി പങ്കെടുത്ത ഫോട്ടോ ഷൂട്ടാണ് അവസാനം സംവിധാനം ചെയ്‌തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
Post A Comment: