തിരുവനന്തപുരം: സവാരിക്കിടെ യാത്രികൻ ഓട്ടോറിക്ഷാ ഡ്രൈവറെ പിന്നിൽ നിന്നും കുത്തി കൊലപ്പെടുത്തി. വെഞ്ഞാറമൂട് ശിവാലയത്തിൽ ഷിജു (44) ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. മുൻ വൈരാഗ്യത്തിന്‍റെ പേരിലായിരുന്നു കൊലയെന്നാണ് വിവരം. കാരേറ്റ് മാമാട് പിള്ള വീട്ടിൽ പ്രഭാകരൻ (72) ആണ് ഷിജുവിനെ കുത്തിയത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോർട്ട്.
വെഞ്ഞാറമൂട് നിന്നും കാരേറ്റിലേക്കുള്ള യാത്രയ്ക്കിടെ ആലന്തറ പെട്രോൾ പമ്പിന് സമീപം വെച്ച് ഓട്ടോയുടെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന പ്രഭാകരൻ കയ്യിൽ കരുതിയ കത്തിയെടുത്ത് ഷിജുവിനെ കുത്തുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് പൊലീസ് എത്തിയാണ് ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് അന്ന് തന്നെ പിടികൂടിയിരുന്നു. ഇവർ തമ്മിൽ നേരത്തെ മുൻ വൈരാഗ്യം ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് ഷിജു മരണമടഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
15 കാരിയെ സ്വന്തം കാമുകനു കെട്ടിച്ചുകൊടുത്തു; അമ്മ അറസ്റ്റിൽ
പൂനെ: പ്രായപൂർത്തിയാകാത്ത മകളെ നിർബന്ധിച്ചു കാമുകനു കല്യാണം കഴിച്ചുകൊടുത്ത അമ്മ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം നടന്നത്.
36 കാരിയായ യുവതിയാണ് 15 വയസുള്ള മകളെ 28 കാരനായ കാമുകനു വിവാഹം കഴിച്ചുകൊടുത്തത്. വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇവരുടെ ഭീഷണി. തുടർന്ന് 15 കാരി സുഹൃത്തിനോട് വിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
കാമുകനൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാനും ഇവർ കുട്ടിയെ നിർബന്ധിച്ചിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. യുവതിയുടെ അകന്ന ബന്ധുകൂടിയാണ് കാമുകൻ. പ്രണയത്തിലായതോടെ യുവാവും യുവതിയും മകളും ഒരുമിച്ചായിരുന്നു താമസം. തുടർന്ന് അഹമ്മദ് നഗറിലെ ഒരു ക്ഷേത്രത്തിൽ വച്ച് കാമുകൻ 15 കാരിയെ വിവാഹം കഴിച്ചു.
Post A Comment: