ന്യൂഡെൽഹി: ഒരുമിച്ചു താമസിച്ചിരുന്ന കാമുകിയെ കൊലപ്പെടുത്തിയ ശേഷം കാമുകൻ ശരീര ഭാഗങ്ങൾ 35 കഷണങ്ങളാക്കി വെട്ടി നുറുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകിയെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു പെൺകുട്ടിയെ ഡേറ്റിങ്ങിനായി ഈ വീട്ടിലേക്ക് ഇയാൾ ക്ഷണിച്ചു വരുത്തിയതായും പൊലീസിനു വിവരം ലഭിച്ചു. ന്യൂഡെൽഹിയിലാണ് രാജ്യത്തെ തന്നെ നടുക്കിയ കൊലപാതകം നടന്നത്.
അഫ്‌താബ് അമിന്‍ പൂനാവാലെ എന്ന യുവാവാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. തന്‍റെ പങ്കാളിയായ ശ്രദ്ധയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷം മറ്റൊരു പെണ്‍കുട്ടിയെ ഇയാൾ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഡേറ്റിങ് ആപ്പിലൂടെയാണ് പെണ്‍കുട്ടിയെ ക്ഷണിച്ചതെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
പെണ്‍കുട്ടിയെ ക്ഷണിക്കുന്നതിന് മുമ്പ് അഫ്താബ്, ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ അലമാരയിലും റഫ്രിജറേറ്ററിലും ഒളിപ്പിച്ചിരുന്നു. ഫോറന്‍സിക് അന്വേഷണത്തിനിടെ ഡിഎന്‍എ സാമ്പിളില്‍ നിന്ന് രക്ഷപ്പെടാന്‍ രക്തക്കറ നീക്കം ചെയ്യാന്‍ പ്രതി സള്‍ഫര്‍ ഹൈപ്പോകലോറിക് ആസിഡ് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇന്‍റര്‍നെറ്റില്‍ നോക്കിയാണ് ഇക്കാര്യങ്ങള്‍ അഫ്താബ് മനസിലാക്കിയതെന്നുമാണ് വിവരം.
പുതുതായി വാങ്ങിയ 300 ലിറ്റര്‍ ഫ്രിഡ്ജിലാണ് ശ്രദ്ധയെ വെട്ടിനുറുക്കി സൂക്ഷിച്ചത്. ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊന്ന് 35 കഷ്ണങ്ങളാക്കുകയായിരുന്നു. ദുര്‍ഗന്ധം വരാതിരിക്കാന്‍ വീട് നിറയെ അഗര്‍ബത്തി കത്തിച്ചിരുന്നതായും വിവരമുണ്ട്. പിന്നീട് 16 ദിവസത്തോളം ഡല്‍ഹി വനമേഖലയില്‍ അവളുടെ ശരീരഭാഗങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. ഈ സമയമെല്ലാം ശ്രദ്ധയുടെ ഫേസ്ബുക്ക് അക്കൗണ്ട് ആക്ടീവായിരുന്നു.
മെയ് 18നാണ് കൊലപാതകം നടക്കുന്നത്. വിവാഹം ചെയ്യണമെന്ന് ശ്രദ്ധ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഫ്താബിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളുമൊത്ത് നടത്തിയ തെളിവെടുപ്പില്‍ മെഹ്റൗളി വനമേഖലയില്‍ നിന്നും ഏതാനും മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
Post A Comment: