ഹൈദ്രാബാദ്: കാമുകനുമൊത്തുള്ള ലൈംഗിക ബന്ധത്തിന് കരച്ചിൽ തടസമായതോടെ രണ്ടു വയസുള്ള കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി 23 കാരി. തെലങ്കാനയിലെ ശിവംപേട്ട് മണ്ഡലിലാണ് സംഭവം നടന്നത്. കേസിൽ മമ്ത (23), ഇവരുടെ കാമുകനായ ഷെയ്ഖ് ഫയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ നാലിനാണ് കുറ്റകൃത്യം നടന്നതെങ്കിലും മാസങ്ങൾക്ക് ശേഷമാണ് വിവരം പുറത്തു വരുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശിവംപേട്ട് മണ്ഡലത്തിലെ ഷബാഷ്പള്ളി ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു അഴുക്ക് ചാലിന് സമീപം കുഴിച്ചിട്ടതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അധികൃതര്‍ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. മെയ് 21 ന് മമത തന്‍റെ രണ്ട് കുട്ടികളുമായി തന്‍റെ ഭര്‍ത്താവിന്‍റെ വീട്ടിലെത്തിയിരുന്നു. പിന്നീട് അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇളയ മകളുമായി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു.
എന്നാല്‍, പിന്നീട് യുവതിയേയും കുഞ്ഞിനേയും കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മെയ് 27 ന് മമതയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് കോട്‌ല രാജു പൊലീസില്‍ പരാതി നല്‍കി. വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും മമതയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
മകളുമായി മംമ്ത പോയത് കാമുകന്‍ ഫയാസിനൊപ്പമായിരുന്നു. മംമ്തയുടെ ഫോണ്‍ ട്രേസ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയാസിനൊപ്പം താമസിച്ചിരുന്ന മമ്തയെ സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ വളരെ അപ്രതീക്ഷിതമായാണ് ആന്ധ്രപ്രദേശിലെ നരസരോപേട്ടില്‍ പൊലീസ് ക്യാമറയില്‍ പതിയുന്നത്.
തുടര്‍ന്ന് സെപ്റ്റംബര്‍ 11 ന് ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി അവരുടെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ദമ്പതികളുടെ ഫോണ്‍ പ്രധാന തെളിവായി കണ്ടെടുത്തിട്ടുണ്ടെന്നും ശിവംപേട്ട് സബ് ഇന്‍സ്‌പെക്ടര്‍ മധുകര്‍ റെഡ്ഡി പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
വിന്‍റേജ് സാരി ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം
മുംബൈ: എഐ ആപ്പുകളുടെ വരവോടെ പുതിയ ട്രെന്‍റുകളുടെ പിന്നാലെയാണ് സോഷ്യൽ മീഡിയ. ഗൂഗിൾ നാനോയുടെ സഹായത്തോടെ വിന്‍റേത് എഐ എഡിറ്റുകളുടെ തരംഗമാണ് ഇപ്പോൾ നടക്കുന്നത്. വിന്‍റേജ് സാരി ചിത്രങ്ങൾ പങ്കുവക്കാൻ തിടുക്കം കൂട്ടുകയാണ് എല്ലാവരും.
അതേസമയം ഇത്തരം എഐ എഡിറ്റുകളിൽ ചില അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന മുന്നറിയിപ്പും പുറത്തു വരുന്നുണ്ട്. സാധാരണ ചിത്രങ്ങളെ അപേക്ഷിച്ച് തിളങ്ങുന്ന പ്ലാസ്റ്റിക് പോലുള്ള ചര്‍മം, വലിപ്പമേറിയ കണ്ണുകള്‍, കാര്‍ട്ടൂണ്‍ പോലുള്ള ത്രീഡി പോര്‍ട്രെയ്റ്റ് പ്രതിമ, റെട്രോ മോഡല്‍ വിന്‍റേജ് സാരികളിലും വസ്ത്രങ്ങളിലുമുള്ള എഐ ചിത്രങ്ങള്‍ എന്നിവയെല്ലാമാണ് ഗൂഗിള്‍ നാനോ ബനാന ട്രെന്‍ഡ് കൂടുതല്‍ പ്രിയങ്കരമാക്കുന്നത്.
പതിവ് പോലെ ഈ ചിത്രങ്ങള്‍ എഐ സാങ്കേതിക വിദ്യയെ കുറിച്ചും വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ചും നിരവധി ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. ഒരാള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ പോലുള്ള കണ്ടന്‍റ് സംരക്ഷിക്കുമെന്ന് ഗൂഗിള്‍, ഓപ്പണ്‍ എഐ പോലുള്ള ടെക് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഉള്ളടക്കം ദുരുപയോഗം ചെയ്യപ്പെടാനോ, സമ്മതമില്ലാതെ പരിഷ്‌കരിക്കാനോ, തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാനോ ഉള്ള സാധ്യത എത്രത്തോളം ഉണ്ടെന്ന് വ്യക്തമല്ല.
ഇത് നിര്‍ണയിക്കുന്നത് ഉപയോക്താവിന്‍റെ ഡിവൈസിന്‍റെ സ്വന്തം സുരക്ഷയും, ചിത്രങ്ങള്‍ കാണാനാകുന്നവരുടെ ഉദ്ദേശ്യവുമാണ്. ചിത്രം ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്യല്‍, അനുവാദമില്ലാതെ മാറ്റങ്ങള്‍ വരുത്തല്‍, തെറ്റായ അവകാശ വാദം ഉന്നയിക്കല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉയരാം.
എഐ പരസ്യങ്ങൾക്കോ മറ്റാവശ്യങ്ങൾക്കോ ഈ ചിത്രങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതകളും ഏറെയാണ്. ഗൂഗിളിന്‍റെ നാനോ ബനാന ചിത്രങ്ങളില്‍ ഒരു അദൃശ്യ ഡിജിറ്റല്‍ വാട്ടര്‍ മാര്‍ക്ക് അഥവാ 'സിന്‍ന്ത്‌ഐഡി' (SynthID) ഉണ്ടായിരിക്കും. എഐ ജനറേറ്റഡ് ചിത്രമാണെന്ന് തിരിച്ചറിയാന്‍ ഉദ്ദേശിച്ചുള്ള ഈ മെറ്റാ ഡാറ്റ ടാഗുകളും വേറെയുണ്ട്.
ജെമിനി 2.5 ഫ്‌ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിച്ചതോ എഡിറ്റ് ചെയ്തതോ ആയ എല്ലാ ചിത്രങ്ങളിലും, എഐ ജനറേറ്റഡ് ആണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ ഒരു അദൃശ്യമായ SynthID ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടുന്നു. ഉപയോക്താക്കള്‍ക്ക് ആത്മവിശ്വാസത്തോടെ ഉപയോഗിക്കാനും സുതാര്യത നല്‍കുകയുമാണ് ലക്ഷ്യമെന്നാണ് എഐസ്റ്റുഡിയോ.ഗൂഗിള്‍.കോമില്‍ വിശദീകരിക്കുന്നത്.
ഡീപ് ഫേക്കുകള്‍ക്ക് സാധ്യതയുണ്ടെങ്കിലും നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമല്ലെങ്കിലും SynthID ഡിജിറ്റല്‍ വാട്ടര്‍ മാര്‍ക്ക് ഉണ്ടെങ്കില്‍ കണ്ടന്‍റ് എഐ ഉപയോഗിച്ച് നിര്‍മിച്ചതാണോയെന്ന് അനായാസം കണ്ടെത്താനാകും. എന്നിരുന്നാലും, ആ വാട്ടര്‍ മാര്‍ക്കിനായുള്ള ഡിറ്റക്ഷന്‍ ടൂള്‍ ഇതുവരെ പൊതുജനങ്ങള്‍ക്ക് ലഭ്യമല്ല. അതിനാല്‍ മിക്കയാളുകള്‍ക്കും അത് പരിശോധിക്കാന്‍ കഴിയില്ലെന്ന് ടാറ്റ്ലര്‍ ഏഷ്യ റിപ്പോര്‍ട്ട് പറയുന്നു.
വാട്ടര്‍മാര്‍ക്കിംഗ് ആദ്യം ഒരു മികച്ച പരിഹാരമായി തോന്നാമെങ്കിലും, എളുപ്പത്തില്‍ നീക്കം ചെയ്യാനോ വ്യാജമായി മാറ്റിയെടുക്കാനോ കഴിയുമ്പോള്‍ അതിന്‍റെ യഥാര്‍ത്ഥ ഉദ്ദേശ്യലക്ഷ്യം തന്നെ പരാജയപ്പെടാമെന്നാണ്, എഐ ഡിറ്റക്ഷന്‍ സ്റ്റാര്‍ട്ടപ്പായ റിയാലിറ്റി ഡിഫന്‍ഡറിന്റെ സിഇഒ ബെന്‍ കോള്‍മാനെ പറയുന്നത്.
ഏതൊരു എഐ ടൂളിലേയും പോലെ നിങ്ങള്‍ക്ക് ലഭിക്കുന്നത് നിങ്ങള്‍ എവിടെ പോസ്റ്റ് ചെയ്യുന്നു എന്നത് പോലെയിരിക്കും അതിന്‍റെ സുരക്ഷിതത്വം. സെന്‍സിറ്റീവ് ഫോട്ടോകള്‍, വ്യക്തിപരമായ നഷ്ടങ്ങള്‍ വരുത്തുന്ന തരത്തിലുള്ളതും സ്വകാര്യത വെളിപ്പെടുത്തുന്നതുമായ ചിത്രങ്ങള്‍ കഴിയുന്നത്ര ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കുക.
അപ്ലോഡ് ചെയ്യും മുമ്പ് ലൊക്കേഷന്‍ ടാഗുകള്‍, ഉപകരണ വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നീക്കം ചെയ്യുക. ഇത് ഉദ്ദേശിക്കാത്ത വിവരങ്ങള്‍ ചോരുന്നത് തടയാന്‍ സഹായിക്കും.

Post A Comment: