തിരുവനന്തപുരം: വിദ്യാർഥി സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാന്‍റിലാണ് സംഭവം നടന്നത്. കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഘര്‍ഷം ഉണ്ടായത്.
ഇന്നലെ വൈകിട്ടും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍പ്പെട്ട വിദ്യാർഥികളെ പൊലീസ് പിടികൂടി രക്ഷകര്‍ത്താക്കള്‍ക്ക് ഒപ്പം വിട്ടയച്ചിരുന്നു.
ഇന്നലെ ഉണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ക്കഥയാണ് ഇന്നത്തെ സംഘര്‍ഷം എന്നാണ് പൊലീസ് കരുതുന്നത്. കുത്തേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തും മുന്‍പ് തന്നെ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പോത്തന്‍കോട് ബസ് സ്റ്റാന്‍ഡില്‍ സ്ഥിരം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടക്കാറുണ്ട്. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിവരം ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് ഭർത്താവ്. കൊല്ലം പുനലൂരിലാണ് സംഭവം നടന്നിരിക്കുന്നത്. പ്രതി ഐസക് പുനലൂര്‍ പൊലീസില്‍ കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം. ഭര്‍ത്താവിന്‍റെ ശല്യം കാരണം ശാലിനി അമ്മയോടൊപ്പമാണ് താമസം. ഒരു സ്‌കൂളില്‍ ആയയായി ജോലി ചെയ്യുകയായിരുന്നു ഇവര്‍.
രാവിലെ ജോലിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കൊലപാതകം നടത്തിയത്. ഈ സമയത്ത് ശാലിനിയുടെ കൂടെ രണ്ടു മക്കളില്‍ ഒരാള്‍ ഉണ്ടായിരുന്നു. കുട്ടി നിലവിളിച്ചതോടെ പരിസരവാസികള്‍ ഓടിയെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
ഞാന്‍ എന്‍റെ ഭാര്യയെ കൊന്നുകളഞ്ഞു. അതിന്‍റെ കാരണം വീട്ടില്‍ ഇരുന്ന സ്വര്‍ണം എടുത്ത് പണയം വെച്ചതും ഞാന്‍ പറഞ്ഞതു പോലെ കേള്‍ക്കാതെ ഇരുന്നതുമാണ്. എനിക്ക് രണ്ട് മക്കളാണ്. ഒരാള്‍ ക്യാന്‍സര്‍ രോഗിയാണ്. അവള്‍ക്ക് ആഢംബര ജീവിതം നയിക്കണം.
അതുകൊണ്ട് അവള്‍ അവളുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ധിക്കാരകരമായാണ് പെരുമാറുന്നത്. ജോലിക്ക് പലയിടത്തായി മാറിമാറി പോകുന്നു. അതിന്‍റെ ആവശ്യം എന്‍റെ ഭാര്യക്കില്ല- എന്നും പ്രതി ഫേസ് ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
Post A Comment: