ചെന്നൈ: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ സ്കൂൾ ഉടമ അടക്കം അധ്യാപകർ അറസ്റ്റിൽ. തമിഴ്നാട്ടിലെ ഹൊസൂരിലാണ് സംഭവം നടന്നത്. ഹൊസൂരിലെ സ്കൂൾ ഉടമ സാം ഗണേശ് (61), ഭാര്യ ജോസഫിൻ (58), സ്കൂളിലെ അധ്യാപകരായ എസ്. ഇന്ദിര (36), നാഥ മുരളി (37), കെ. സെൽവരാജ് (63) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെല്ലാം ഹൊസൂർ സ്വദേശികളാണ്. അമിത രക്ത സ്രാവത്തെ തുടർന്നാണ് കുട്ടിയെ സ്കൂൾ അധികൃതർ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. 2024 മുതൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.
പീഡിപ്പിച്ചത് സ്കൂൾ ഉടമയാണെങ്കിലും പണം വാങ്ങി പീഡന വിവരം മറച്ചു വച്ചതിനാണ് മറ്റുള്ള അധ്യാപകരെ പ്രതി ചേർത്തിരിക്കുന്നത്. സംഭവം പുറത്തു പറയാതിരിക്കാൻ അധ്യാപകർ സാമിനെയും ജോസഫിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
Join Our Whats App group
Post A Comment: