www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1912) Idukki (1848) Mostreaded (1617) Crime (1456) National (1230) Entertainment (849) Viral (442) world (442) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കല്യാണപ്പിറ്റേന്ന് വധു ബ്രോക്കറിനൊപ്പം മുങ്ങി

Share it:



കിഷൻഗർ: വിവാഹ ശേഷം വധു ഒളിച്ചോടുന്നത് ഇന്ന് നാട്ടിൽ സർവ സാധാരണമാണ്. എന്നാൽ രാജസ്ഥാനിലെ കിഷൻഗറിലെ ഒരു ഒളിച്ചോട്ട കഥ ഇപ്പോൾ സൈബർ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. 

കല്യാണ പിറ്റേന്ന് നവ വധു ഒളിച്ചോടിയത് കല്യാണം നടത്തിയ ബ്രോക്കറോടൊപ്പമാണെന്നതാണ് സംഭവത്തിലെ കൗതുകം. സിനിമാ കഥകളെ വെല്ലുന്ന സംഭവങ്ങളാണ് കിഷൻഗറിൽ നടന്നത്. ജിതേന്ദ്രയെന്ന വിവാഹ ബ്രോക്കരാണ് യുവതിയുടെയും യുവാവിന്‍റെയും വീട്ടുകാരുമായി സംസാരിച്ച് വിവാഹം ഉറപ്പിച്ചത്. 

ഇതിന് ബ്രോക്കർ ഫീസായി രണ്ട് ലക്ഷം രൂപയും ഇ‍യാൾ വാങ്ങി. പരമ്പരാഗത രീതിയിൽ ആഘോഷ പൂർവമായിരുന്നു വിവാഹ ചടങ്ങുകൾ. പാട്ടും നൃത്തവുമൊക്കെയായി നാടെങ്ങും ആഘോഷം നിറഞ്ഞു നിന്നു. വിവാഹ രാത്രിയിൽ അമ്മായിയമ്മ മരുമകൾക്ക് സ്വർണം നൽകുന്ന ചടങ്ങുണ്ടായിരുന്നു. ഇതും ആഘോഷപൂർവം നടന്നു. 

ആദ്യ രാത്രിയിൽ മുറയിലെത്തിയ യുവതി തങ്ങളുടെ കുടുംബത്തിലെ ആചാര പ്രകാരം ആദ്യരാത്രിയിൽ ഒന്നിച്ച് ഉറങ്ങാൻ പാടില്ലെന്ന് വരനെ അറിയിച്ചു. ഇതനുസരിച്ച് വരൻ ആദ്യരാത്രി മാറി കിടന്നു. പുലർച്ചെ ഉറക്കം എഴുന്നേറ്റ വരൻ നോക്കിയപ്പോൾ മുറിയിൽ വധുവിനെ കാണാനില്ല. പിന്നീടാണ് ബ്രോക്കറുമായി യുവതി ഒളിച്ചോടിയെന്ന് ബോധ്യമായത്.

വിവാഹത്തിനു കിട്ടിയ സ്വർണവും പണവുമെല്ലാം അടിച്ചുമാറ്റിയാണ് ഇരുവരും സ്ഥലം വിട്ടത്. ബ്രോക്കറും യുവതിയും ചേർന്ന് നടത്തിയ നാടകമായിരുന്നു വിവാഹമെന്ന് പൊലീസ് അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്. ഇരുവരെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഇടുക്കി: ഉടുമ്പൻചോലയിൽ ഉറങ്ങിക്കിടന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശികളായ ശംങ്കിലി മുത്തു-സുന്ദരമ്മ  ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം സംശയിക്കുന്നുണ്ട്. 

മുറിക്കുള്ളിലെ തറയിൽ ഭിത്തിയോട് ചേർന്ന് വിരിച്ചിട്ട കിടക്ക ഷീറ്റിൽ തലക്കടിയിൽ കൈവച്ചു കിടന്നുറങ്ങുന്ന നിലയിൽ ചെരിഞ്ഞാണ്‌  മൃതദേഹം കിടക്കുന്നത്. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്തു ഒരു വെള്ള പെയിന്‍റ് ബക്കറ്റ് മറിഞ്ഞു കിടക്കുന്ന നിലയിൽകിടപ്പുണ്ട്. കൊലപാതമാണെന്ന് പ്രാഥമിക സുചന. 

മദ്യപിച്ചു ബഹളമുണ്ടാക്കി ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശനുസരണം കട്ടപ്പന ഡി.വൈ.എസ് പി. വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ  സർക്കിൾ ഇൻസ്‌പെക്ടർമാരായ  അനൂപ്മോൻ, ജർലിൻ വി. സ്കറിയ, റ്റി.സി. മുരുകൻ എന്നിവരടങ്ങുന്ന പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.  

കൊലപാതകത്തിലേക്ക് നയിക്കുന്ന ചില പ്രാഥമിക സുചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള ഫോറെസിക് സംഘവും വിരലടയാള വിദഗ്ദ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും  സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. സഹോദരി- കവിത. 

Share it:

Viral

Post A Comment: