ആഗ്ര: മകളുടെ നഗ്ന ചിത്രങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്‌ത ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഒന്നര വർഷത്തിനു ശേഷം അറസ്റ്റിൽ. യുപിയിലെ ആഗ്രയിലാണ് സംഭവം നടന്നത്. 18കാരനായ ഫോട്ടോഗ്രാഫർ രാകേഷ് സിങിനെ (18) കൊന്ന കേസില്‍ ദേവിറാം (45)എന്നയാളാണ് പൊലീസ് പിടിയിലായത്.
ഡ്രമ്മിനുള്ളിലാക്കി കത്തിച്ച നിലയിലായിരുന്നു മൃതദേഹം. ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് രാകേഷ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഒന്നര വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ദേവിറാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കബൂല്‍പുരില്‍ ഒരു മധുരപലഹാരക്കട നടത്തുകയായിരുന്നു ദേവിറാം. 2023ല്‍ പ്രദേശവാസിയായ രാകേഷ് സിങ് എന്ന യുവാവ് ദേവിറാമിന്‍റെ മകള്‍ കുളിക്കുന്ന ദൃശ്യം രഹസ്യമായി പകര്‍ത്തുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ഇതുകാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പെണ്‍കുട്ടി ഇക്കാര്യം പിതാവായ ദേവിറാമിനോട് പറഞ്ഞു. വൈകാതെ മകള്‍ക്ക് രാകേഷിനെ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് 2024 ഫെബ്രുവരി 15ന് ദേവിറാം രാകേഷിനെ തന്‍റെ കടയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഇവിടെ വച്ച് ദേവിറാം രാകേഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം തന്‍റെ അനന്തരവന്‍റെ സഹായത്തോടെ ഡ്രമ്മിലിട്ട് കത്തിക്കുകയായിരുന്നു. നദിയില്‍ വീണ് മരിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ രാകേഷിന്‍റെ വാഹനം നദിക്കരയില്‍ ഉപേക്ഷിക്കുകയും ചെയ്തു.
പകുതി കത്തിയ നിലയില്‍ കണ്ടെത്തിയ യുവാവിന്‍റെ മൃതദേഹം ആദ്യഘട്ടത്തില്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ രാകേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തില്‍ മരിച്ചത് രാകേഷാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ആയിരുന്നു.
വൈകാതെ രാകേഷും ദേവിറാമും തമ്മില്‍ നടത്തിയ ഫോണ്‍വിളികളുടെ രേഖകള്‍ പരിശോധിച്ച പൊലീസ് പ്രതി ദേവിറാം ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനിടെ രാകേഷിന്‍റെ പിതാവ് ദേവിറാമിന്‍റെ മകളുമായി ബന്ധപ്പെട്ട വിഡിയോയെ കുറിച്ച് രാകേഷിന് അറിവുള്ളതായും പൊലീസിന് മൊഴി നല്‍കി. ഇതോടെയാണ് പ്രതി ദേവിറാം ആണെന്ന് പൊലീസ് ഉറപ്പിച്ചത്. കൊലപാതകത്തിന് സഹായിച്ച ദേവിറാമിന്‍റെ അനന്തരവന്‍ നൃത്യ കിഷോര്‍ ഇപ്പോഴും ഒളിവിലാണ്.
Join Our Whats App group
Post A Comment: