ന്യൂഡെൽഹി: ഹോം വർക്ക് ചെയ്യാതിരുന്നതിന് രണ്ടാം ക്ലാസ് വിദ്യാർഥിയെ തലകീഴായി കെട്ടിയിട്ടു. ഹരിയാനയിലെ സ്വകാര്യ സ്‌കൂളിലാണ് കേട്ടാൽ അറക്കുന്ന ശിക്ഷാ നടപടിയുണ്ടായത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിട്ടുണ്ട്. ഇതോടെ വലിയ വിവാദങ്ങൾക്കും തുടക്കമായി.
ഹരിയാനയിലെ പാനപത്തിലെ ജാട്ടൽ റോഡിലുള്ള സ്കൂളിലാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് സ്കൂൾ പ്രിൻസിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടത്തിട്ടുണ്ട്. ഹോം വർക്ക് ചെയ്യാതിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിയെ ജനൽ കമ്പിയിൽ തലകീഴായി കെട്ടിയിടുകയായിരുന്നു.
തുടർന്ന് കുട്ടിയെ സ്‌കൂൾ ബസ് ഡ്രൈവറെ കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. അടുത്തിടെയാണ് കുട്ടിയെ സ്കൂളിൽ ചേർത്തതെന്ന് മാതാവ് പറഞ്ഞു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ റീന, ഡ്രൈവർ അജയ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അജയ് മർദനത്തിന്‍റെ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. വീഡിയോ ഓൺലൈനിൽ അപ് ലോഡ് ചെയ്‌തതോടെയാണ് സംഭവം പുറത്തു വന്നത്. കുട്ടികളെ ശിക്ഷിക്കുന്നതിന് മുമ്പ് മാതാപിതാക്കളെ അറിയിച്ചിരുന്നെന്നാണ് പ്രിൻസിപ്പളുടെ ന്യായീകരണം. കുട്ടികളെ കൊണ്ട് പ്രിൻസിപ്പൽ ശുചിമുറി വൃത്തിയാക്കിക്കാറുണ്ടെന്നും രക്ഷിതാക്കൾ ആരോപിച്ചു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
മദ്യലഹരിയിൽ നടു റോഡിൽ ലോറി നിർത്തിയിട്ട് ഉറങ്ങി ഡ്രൈവർ
കാസർകോട്: മദ്യലഹരിയിൽ നടുറോഡിൽ ലോറി നിർത്തി ക്യാമ്പിനിൽ കിടന്നുറങ്ങി ഡ്രൈവർ. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനാണ് ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി കിടന്നുറങ്ങിയത്.
സംഭവത്തിൽ ഇയാളെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ അപകടകരമായ രീതിയിൽ ലോറി ഓടിച്ചു വന്ന ഇയാൾ കുമ്പള ദേവീ നഗറിലെത്തിയപ്പോൾ നടു റോഡിൽ ലോറി നിർത്തി കിടന്നുറങ്ങുകയായിരുന്നു.
കണ്ണൂർ ഭാഗത്തേക്ക് എൽപിജിയുമായി പോകുകയായിരുന്നു ലോറി. വിവരം അറിഞ്ഞെത്തിയ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം ലോറി മാറ്റിയിടുകയായിരുന്നു. ഡ്രൈവറുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Post A Comment: