ഇടുക്കി: പോത്തിനെ തീറ്റിക്കൊണ്ടു നിന്ന വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണ മാല പൊട്ടിച്ചു കടന്ന കേസിൽ പ്രതി പിടിയിൽ. കഴിഞ്ഞ മാസം 30ന് നെടുങ്കണ്ടം ജോണിക്കട ഭാഗത്തായിരുന്നു സംഭവം. കൊല്ലം അറക്കൽ സജീവ് മൻസിൽ സജീവ് (49) ആണ് അറസ്റ്റിലായത്.
സംഭവം നടന്നതിനു പിന്നാലെ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
പോത്തിനെ തീറ്റിക്കൊണ്ടു നിന്ന വീട്ടമ്മയുടെ അടുത്തേക്ക് സ്‌കൂട്ടറിൽ എത്തിയ പ്രതി പോത്തിനെ വിൽക്കാനുണ്ടോയെന്ന് അന്വേഷിച്ചു. തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ച് സ്‌കൂട്ടറിൽ തന്നെ കടന്നു കളയുകയായിരുന്നു.
കൊല്ലത്ത് സ്ഥിരതാമസക്കാരനായ പ്രതി ഭാര്യയെയും കുട്ടികളെയും കൊല്ലത്തുള്ള വീട്ടിൽ നിർത്തിയ ശേഷം ബാലൻപിള്ള സിറ്റി കൃഷ്ണപുരത്ത് വാടകയ്ക്ക് താമസിച്ച് മേസ്‌തിരി പണി ചെയ്‌തു വരികയായിരുന്നു.
നെടുങ്കണ്ടം ഐ.പി. ബിനു, എസ്.ഐമാരായ സജിമോൻ ജോസഫ്, ബിനോയ് എബ്രഹാം, സജീവ്, എഎസ്ഐ ജേക്കബ് യേശുദാസ്, എസ്‌സിപിഒമാരായ അഭിലാഷ്, സുനിൽ മാത്യു, സിപിഒമാരായ അരുൺ കൃഷ്ണ സാഗർ, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
കാര്യണ്യ പ്ലസ് ഒന്നാം സമ്മാനം തയ്യൽ തൊഴിലാളിക്ക്
കോട്ടയം: റിസൽറ്റ് നോക്കി സമ്മാനമില്ലെന്ന് കരുതി പോക്കറ്റിലിട്ട ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. പെരുവ പതിച്ചേരില്‍ കനില്‍ കുമാറിനാണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. തയ്യൽ തൊഴിലാളിയാണ് കനിൽ കുമാർ. ഇന്നലെ ഉച്ചയോടെ വെള്ളൂര്‍ സ്വദേശിയായ ലോട്ടറി ഏജന്‍റ് കടയിൽ എത്തിയപ്പോഴാണ് ലോട്ടറി എടുത്തത്. വൈകിട്ട് ഫലം നോക്കിയപ്പോള്‍ സമ്മാനമൊന്നും ഇല്ലെന്നു കരുതിയ ഇയാള്‍ ലോട്ടറി പോക്കറ്റില്‍ തന്നെ വച്ചു.
പിന്നീട് കടയ്ക്കുള്ള വായ്പ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോള്‍ ഒരു സുഹൃത്താണ് കനില്‍ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന് ഫോണ്‍ വിളിച്ചറിയിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് മുളക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു.
പ്രസന്നയാണ് കനിലിന്‍റെ ഭാര്യ. പ്രസന്നയും ഭര്‍ത്താവിനൊപ്പം തയ്യല്‍ ജോലി ചെയ്യുകയാണ്. പോളിടെക്‌നിക് വിദ്യാര്‍ഥിയായ വിഷ്ണുവാണ് മകന്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി മൂര്‍ക്കാട്ടുപടിയില്‍ വാടകയ്ക്ക് താമിസിക്കുന്ന ഈ കുടുംബത്തിന് ഇനി സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.
Post A Comment: