ഇടുക്കി: കീമോ ചികിത്സ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്ന വീട്ടമ്മയെ കട്ടിലിൽ കെട്ടിയിട്ട ശേഷം പേഴ്‌സിൽ നിന്നും 16000 രൂപ കവർന്നു. ഇടുക്കി അടിമാലി വിവേകാനന്ദ നഗറിലാണ് മനസാക്ഷിയില്ലാത്ത സംഭവം നടന്നത്.
കളരിക്കല്‍ ഉഷ സന്തോഷിനെയാണ് കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷം പേഴ്സിൽ സൂക്ഷിച്ച പണം അപഹരിച്ചത്. കാൻസർ രോഗ ബാധിതയായ ഉഷ കീമോ തെറാപ്പിക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഏഴിനാണ് മോഷണം നടന്നത്. ഭർത്താവും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ പുറത്തേക്ക് പോയതിനു പിന്നാലെയാണ് മോഷ്‌ടാവ് അകത്തു കടന്നത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ.
കഴിഞ്ഞ ദിവസമാണ് കീമോ തെറാപ്പി കഴിഞ്ഞത്. കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന രൂപ കവര്‍ന്നത്.
അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടിമാലി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വര്‍ഷങ്ങളായി ചികിത്സ തുടരുന്ന ഉഷ, സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നയാളാണ്.
അടിമാലിയിലെ സുമനസ്സുകള്‍ ചേര്‍ന്നാണ് ഇവരുടെ ചികിത്സയ്ക്കാവശ്യമായ പണം പിരിച്ചുനല്‍കിയത്. ഈ തുകയുള്‍പ്പെടെയാണ് മോഷ്ടാവ് കവര്‍ന്നത്. സമീപത്തെ സിസി ടിവി ക്യാമറകള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുന്നതായി അടിമാലി പൊലീസ് അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: