![]() |
പരുക്കേറ്റ ബിനു, കൊല്ലപ്പെട്ട സീത, മൗണ്ടിൽ പരുക്കേറ്റ അന്തോണി |
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. രണ്ടു പേർക്ക് പരുക്കേറ്റു. വണ്ടിപ്പെരിയാർ മൗണ്ടിലും പീരുമേട് പ്ലാക്കത്തടത്തുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പീരുമേട് തോട്ടാപ്പുര ഭാഗത്ത് ഷെഡ് കെട്ടി താമസിക്കുന്ന പ്രാക്തന ഗോത്ര വര്‍ഗത്തില്‍പെട്ട സീത (42)യാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഭർത്താവ് ബിനുവും മക്കളും ചേർന്ന് വനത്തിനുള്ളിൽ പത്രിപ്പൂവ് ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മീൻമുട്ടി ഭാഗത്ത് സംഘം കാട്ടാനയുടെ മുന്നിൽ അകപ്പെടുകയും സീതയെ ആന ആക്രമിച്ചു കൊല്ലുകയുമായിരുന്നു. ആക്രമണത്തിൽ ഭർത്താവ് ബിനുവിനും പരുക്കേറ്റെങ്കിലും മക്കൾ അത്ഭുതകമായി രക്ഷപെട്ടു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് സീതയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബിനുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ മൗണ്ടിലെ കാപ്പിത്തോട്ടത്തിൽ ജോലിക്കിടെയാണ് തൊഴിലാളി അന്തോണി സ്വാമി (63)ക്കു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജോലിക്കിടെ ഭക്ഷണം കഴിക്കുന്നതിനായി താഴേക്ക് ഇറങ്ങിയ അന്തോണി മഞ്ഞിനുള്ളിൽ നിന്ന ആനയെ കണ്ടില്ല.
ആനക്ക് മുമ്പിൽ അകപ്പെട്ട അന്തോണിയെ ആന ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈകള്‍ക്കും കാലിനും ഗുരുതര പരുക്കേറ്റ അന്തോണിയെ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആന തുമ്പികൈ കൊണ്ട് അടിക്കുgകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: