ചണ്ഡീഗഢ്: ഷൂട്ടിങ്ങിനായി വീട്ടിൽ നിന്നും പോയ മോഡലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹരിയാനയിലെ പ്രശസ്ത മോഡല്‍ ശീതള്‍(27) എന്ന സിമ്മി ചൗധരിയാണ് മരിച്ചത്.
കഴുത്തിൽ മുറിവേറ്റ നിലയിൽ സോണിപത് ജില്ലയിലെ ഖാര്‍ഖോഡയിലെ റിലയന്‍സ് കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഒരു സംഗീത ആല്‍ബത്തിന്‍റെ ചിത്രീകരണത്തിനായി രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ശീതളെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അവരുടെ കാമുകനെന്ന് കരുതുന്ന ഇസ്രാന സ്വദേശിയായ സുനിലെന്നയാളെ കസ്റ്റഡിയിലെടുത്തു.
ജൂണ്‍ 14-ന് അഹാര്‍ ജില്ലയില്‍ ചിത്രീകരണത്തിനായി പോയതായിരുന്നു ശീതള്‍. ഇവര്‍ മടങ്ങിയെത്താന്‍ വൈകിയതോടെ സഹോദരി നേഹ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിന് മുറിവേറ്റ നിലയില്‍ മൃതദേഹം കനാലില്‍ കണ്ടെത്തിയത്.
ശരീരത്തിലുണ്ടായിരുന്ന ടാറ്റൂകളില്‍ നിന്നാണ് മരിച്ചത് ശീതളാണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. നേഹ ശനിയാഴ്ച ശീതളുമായി വീഡിയോ കോള്‍ വഴി ബന്ധപ്പെട്ടിരുന്നു. കാമുകന്‍ സുനില്‍ തന്നെ ഉപദ്രവിച്ചെന്നും ശീതള്‍ നേഹയോട് പറഞ്ഞിരുന്നതായാണ് വിവരം.
ആറ് മാസം മുമ്പാണ് സുനിലിനെ ശീതള്‍ പരിചയപ്പെട്ടത്. ശീതളിനെ അനുനയിപ്പിക്കാന്‍ സുനില്‍ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. സുനില്‍ വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും ശീതള്‍ കണ്ടെത്തിയിരുന്നു. ഇതോടെ ബന്ധം ഉപേക്ഷിച്ചു.
പക്ഷേ സുനില്‍ അവളെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ശനിയാഴ്ച അർധരാത്രിയില്‍ വീഡിയോ കോളിലൂടെ ശീതള്‍ എന്നെ ബന്ധപ്പെടുകയും ജോലി പൂര്‍ത്തിയാക്കിയെന്നും ഉടന്‍ വീട്ടിലെത്തുമെന്നും പറഞ്ഞു. സുനില്‍ സ്ഥലത്ത് എത്തി തന്നെ ആക്രമിച്ചതായി അവള്‍ പറഞ്ഞിരുന്നു- നേഹ പൊലീസിനോട് പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
24 മണിക്കൂറിനിടെ 11 കൊവീഡ് മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11 കൊവിഡ് മരണം. ഇതിൽ ഏഴ് മരണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ച് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി എന്നിവിടങ്ങളിലും ഓരോ മരണങ്ങള്‍ സ്ഥിരീകരിച്ചു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകള്‍ കുറഞ്ഞു. നിലവില്‍ ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തില്‍ 87 പേരും രോഗമുക്തരായി. സംസ്ഥാനത്തെ കേസുകള്‍ 1920 ആയി കുറഞ്ഞു.
പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കൊവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നു.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എക്സ് എഫ് ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post A Comment: