www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1754) Mostreaded (1613) Crime (1373) National (1194) Entertainment (828) world (422) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്ലസ് വൺ അലോട്ട്മെന്‍റിൽ സീറ്റില്ല; 16 കാരി ജീവനൊടുക്കിയ നിലയിൽ

Share it:



ഇടുക്കി: പ്ലസ് വൺ രണ്ടാം ഘട്ട അലോട്ട്മെന്‍റിലും സീറ്റ് ഇല്ലാതെ വന്നതിനു പിന്നാലെ 16 കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാഞ്ചിയാർ കക്കാട്ടുകട കക്കാട്ട് ഉദയകുമാറിന്‍റെ മകൾ ശ്രീപാർവതിയാണ് മരിച്ചത്. പത്താം ക്ലാസ് കഴിഞ്ഞ ശ്രീപാർവതി പ്ലസ് വൺ സീറ്റിന് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. 

ആദ്യ അലോട്ട്മെന്‍റിൽ സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് മനോവിഷമത്തിലായിരുന്നു ശ്രീപാർവതിയെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ടാം അലോട്ട്മെന്‍റിലും സീറ്റ് ലഭിക്കാതെ വന്നതോടെ കുട്ടി കൂടുതൽ വിഷമത്തിലായതായി ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ശ്രീപാർവതിയെ വ്യാഴാഴ്ച്ച രാവിലെ വീട്ടുകാർ എഴുന്നേറ്റ് നോക്കിയപ്പോൾ മുറിയിൽ കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ വിറകുപുരയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം സംസ്കാരം നടത്തി. ശുഭയാണ് അമ്മ. ശിവഗംഗ സഹോദരിയാണ്. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

അമ്പട മൂർഖാ..... കട്ടപ്പനയിൽ നിർത്തിയിട്ട സ്‌കൂട്ടറിനുള്ളിൽ കയറികൂടി മൂർഖൻ.... വീഡിയോ..

മലാപ്പറമ്പ് പെൺവാണിഭം; ദിവസ വരുമാനം ഒരു ലക്ഷം വരെ 

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷമായി ബന്ധം. പ്രധാന നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസ് ഉദ്യോഗസ്ഥൻ അഞ്ച് വർഷം മുമ്പാണ് ബന്ധം സ്ഥാപിച്ചത്. മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്നു അന്ന് ഇയാൾ. മറ്റൊരു കേസിന്‍റെ പരിശോധനക്കെത്തിയപ്പോഴാണ് ബിന്ദുവുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഫോൺ വഴി ബന്ധം തുടർന്നു. 

മെഡിക്കൽ കോളജിൽ നിന്നും ഇയാൾ പിന്നീട് വിജിലൻസിലെത്തി. മെഡിക്കൽ കോളെജിൽ പുതിയ ഇൻസ്പെക്റ്റർ ചുമതലയേറ്റെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽ നിന്നും മാറ്റുകയായിരുന്നു. 

പൊലീസുകാരന്‍റെ സുഹൃത്തായ യുവാവും മറ്റൊരു പൊലീസുകാരനും ചേർന്നാണ് പദ്ധതിയുടെ ബുദ്ധികേന്ദ്രമെന്ന നിഗമനത്തിലാണ് പൊലീസ്. 

രണ്ടര മാസം മുമ്പാണ് ബംഗളൂരു, നെയ്യാറ്റിൻകര, തമിഴ്നാട്, ഇടുക്കി സ്വദേശികളായ യുവതികളെ കേന്ദ്രത്തിലെത്തിച്ചത്. 

അവധി ദിവസങ്ങളിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരെ കാണാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരമാണ് കേസിൽ വഴിത്തിരിവായത്. കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലായിരുന്നു. 

അനാശാസ്യ കേന്ദ്രത്തിലെ വരുമാനത്തിൽ 70 ശതമാനവും നടത്തിപ്പുകാർക്കാണ് ലഭിച്ചിരുന്നതെന്നാണ് വിവരം. കേന്ദ്രത്തിലെ സ്ത്രീകൾക്ക് ഒരു ഇടപാടുകാരനിൽ നിന്നും 1000 രൂപയാണ് നൽകിയിരുന്നത്. നടത്തിപ്പുകാർ 3000- 3500 രൂപ വരെ ഈടാക്കുന്നുണ്ട്. 

ഒരു ദിവസം അര ലക്ഷം മുതൽ ഒരു ലക്ഷം വരെ വരുമാനമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ ഒരു ഭാഗം പൊലീസിനും ലഭിക്കുന്നുണ്ട്. 


Share it:

Idukki

Post A Comment: